asha

ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ആളില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് മറുപടിയുമായി സമരസമിതി. സിഐടിയുവിന്‍റെ സമരത്തില്‍ ആകെ 250 പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സമര സമിതി പറഞ്ഞു. മന്ത്രിമാര്‍ തെറ്റിധരിപ്പിച്ചതിനാലാണ്  സമരത്തില്‍ ഒരു ശതമാനം ആശാ വര്‍ക്കാര്‍മാര്‍ മാത്രമെയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. 

ജോലി നഷ്ടപ്പെടാതിരിക്കാന്‍ ജോലിക്കുപോകുകയും ഒപ്പം സമരത്തിനെത്തുകയും ചെയ്യുകയാണ് ആശാ പ്രവര്‍ത്തകര്‍ എന്നും എല്ലാ ജില്ലകളില്‍ നിന്നുമുള്ളവരുടെ പ്രാതിനിധ്യം സമരത്തിലുണ്ടെന്നും സമര സമിതി പറഞ്ഞു. സിഐടിയു സംഘടിപ്പിച്ച സമരത്തിന് എത്രപേരുണ്ടായിരുന്നു എന്ന മറുചോദ്യവും സമരസമിതി മുന്നോട്ടുവെക്കുന്നു. 

മുഖ്യമന്ത്രി ആശാ സമരത്തെ തള്ളിപ്പറഞ്ഞത് മോശമായി എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍പറഞ്ഞു. ദിവസം നൂറു രൂപ വേതന വര്‍ധനയെങ്കിലും നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം 60–ാം ദിവസമായി, നിരാഹാര സമരം 22–ാം ദിവസത്തിലേക്കും കടന്നു. 

ENGLISH SUMMARY:

The protest committee has responded to the Chief Minister’s claim that the ASHA workers’ strike lacked participation. They clarified that only 250 people took part in the CI(T)U-led strike, which may have led to a misrepresentation. Opposition Leader V.D. Satheesan alleged that the Chief Minister’s statement—that only one percent of ASHA workers were part of the protest—was based on misleading information provided by ministers.