നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ പള്‍സര്‍ സുനിക്കെതിരെ  വീണ്ടും കേസ്. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ അതിക്രമം നടത്തിയതിനാണ് കേസെടുത്തത്. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. രണ്ടാമതും ആവശ്യ‌പ്പെട്ടപ്പോള്‍ ഭക്ഷണം വൈകിയെന്ന് ആരോപിച്ചായിരുന്നു സുനിയുടെ അതിക്രമം.

ഹോട്ടലിലെ ഗ്ലാസ് തറയില്‍ എറി‍ഞ്ഞ് ഉടയ്ക്കുകയും ജീവനക്കാരെ അസഭ്യം പറയുകയും കൊല്ലുമെന്നും സുനി ഭീഷണി മുഴക്കി. പെരുമ്പാവൂര്‍ കുറുപ്പുപടി പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്ഐആറിലുണ്ട്.