Image: @ndtv

Image: @ndtv

കരിയര്‍ സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ മകന്‍ അതിക്രൂരമായി കൊലപ്പെടുത്തി. ലഖ്നൗവിലാണ് സംഭവം. പിതാവുമായുള്ള തര്‍ക്കത്തിനു പിന്നാലെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

മരുന്ന് വ്യാപാരിയായ മാനവേന്ദ്രസിങ്ങിനെ (49) കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയതും മകന്‍ 21കാരനായ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്തതും. ആദ്യം മുതല്‍ തന്നെ സംശയം തോന്നിയ പൊലീസ് അക്ഷതിനെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. 

മകന്‍ എന്‍ട്രന്‍സ് എഴുതി മെഡിക്കല്‍ മേഖലയില്‍ കരിയര്‍ കണ്ടെത്തണമെന്നതായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ഇതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്ന അക്ഷത് മുന്‍പും പലതവണ പിതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഒരുതവണ അക്ഷത് വീട്ടില്‍ നിന്നിറങ്ങിപ്പോകുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ നിലപാടില്‍ നിന്നും മാനവേന്ദ്രസിങ് പിന്നോട്ട് പോയില്ലെന്ന് മാത്രമല്ല മകനുമേല്‍ കടുത്ത സമ്മര്‍ദം നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. 

വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സമാനമായ  തർക്കമുണ്ടായപ്പോൾ അക്ഷത് റൈഫിൾ ഉപയോഗിച്ച് മാനവേന്ദ്രസിങ്ങിനെ വെടിവെച്ചു കൊലപ്പെടുത്തി. മൂന്നാം നിലയില്‍ നിന്നും മൃതദേഹം താഴത്തെ നിലയിലെത്തിച്ച ശേഷം ഒഴിഞ്ഞുകിടന്ന മുറിയിലെത്തിച്ച് വെട്ടിക്കഷ്ണങ്ങളാക്കി. അക്ഷത് പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കുന്നതു കണ്ട സഹോദരിയ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഉപേക്ഷിച്ചു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ വീട്ടിനുള്ളില്‍ നീല ഡ്രമ്മിലാക്കി സൂക്ഷിക്കുകയും ചെയ്തു. ഇതാണ് പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്.  

കുറ്റസമ്മതത്തിനു പിന്നാലെ ഫോറന്‍സിക് സംഘം വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. ലഭിച്ച തെളിവുകളുടേയും കുറ്റസമ്മതത്തിന്റേയും അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തെന്ന് ലഖ്നൗ അഷിനായ പൊലീസ് ഉദ്യോഗസ്ഥന്‍ വിക്രാന്ത് വീര്‍ അറിയിച്ചു.  

Son Murders Father Over Career Dispute in Gruesome Lucknow Killing:

A gruesome murder in Lucknow has shocked the nation, where a son brutally killed his father over a career dispute. The incident highlights the escalating tensions and extreme actions that can arise from family disagreements.