child-line-pocso-te

15കാരനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ മുൻ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി ജെറാൾഡിനെയാണ് (60) ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 

ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം കുണ്ടുപറമ്പിലെ ബന്ധുവിന്റെ വീട്ടിലെത്തിയ 15കാരനെ ജെറാൾഡ്  വസ്ത്രം വാങ്ങി നൽകാനെന്ന വ്യാജേന ടെക്സ്റ്റയിൽസ് കൊണ്ടു പോവുകയായിരുന്നു. ശേഷം കടയിലെ വസ്ത്രം ധരിച്ചു നോക്കാനുള്ള ഡ്രസിങ് മുറിയിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈം​ഗികമായി ഉപയോ​ഗിച്ചുവെന്നാണ്  കേസ്. കുട്ടി അമ്മയോടാണ് ആദ്യം കാര്യം പറഞ്ഞത്.  തുടർന്നാണ് അമ്മ ചൈൽഡ് ലൈനിൽ പരാതി നൽകിയത്. 

എറണാകുളം ജില്ലാ ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസാണ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ്  ഏലത്തൂർ പൊലീസിന് കൈമാറുകയായിരുന്നു. സ്‌കൂളിൽ ജോലി ചെയ്യവേ ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർത്ഥികളുടെ പരാതിയിൽ ഇയാളെ ജോലിയിൽ നിന്നു സസ്‌പെൻഡ് ചെയ്തിരുന്നു.  

ENGLISH SUMMARY:

The incident that led to the case occurred on January 25. The 15-year-old boy, who was with his mother and grandmother at a relative's house in Kundupuramp, was lured by Gerald under the false pretense of buying clothes. He took the boy to a textile shop with the promise of purchasing clothing.