reel-uttarakashi

മകളെ റീല്‍ എടുക്കാനേല്‍പ്പിച്ച് ഭാഗീരഥിയിലിറങ്ങിയ യുവതി മുങ്ങിത്താഴ്ന്നു. ഉത്തരകാശിയിലാണ് 35കാരിയായ യുവതി മകളുടെ കയ്യില്‍ മൊബൈല്‍ നല്‍കി റീല്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അവധിക്കാലം ആഘോഷിക്കാനെത്തിയ നേപ്പാളില്‍ നിന്നുള്ള കുടുംബത്തിനു പിന്നീട് സംഭവിച്ചത് തീരാദുഖമാണ്.

ഗംഗയുടെ പ്രധാന കൈവഴിയായ ഭാഗീരഥിപ്പുഴയില്‍ കഴിഞ്ഞ ദിവസമാണ് ദാരുണസംഭവമുണ്ടായത്. 11കാരിയായ മകള്‍ക്കൊപ്പമാണ് റീല്‍ ചിത്രീകരിക്കാന്‍ യുവതി ശ്രമിച്ചത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.  മകള്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെ യുവതി കാല്‍വഴുതി ആഴത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ മകള്‍ മമ്മീയെന്നു നിലവിളിച്ച് കരയുന്നതും വിഡിയോയിലുണ്ട്. പിന്നാലെ അടുത്തുണ്ടായിരുന്നവരാണ് റസ്ക്യൂസംഘത്തെ വിവരമറിയിച്ചത്. ദീര്‍ഘനേരം തിരച്ചില്‍ നടത്തിയെങ്കിലും വലിയ ഒഴുക്കുള്ള ഭാഗമായതിനാല്‍ യുവതിയെ കണ്ടെത്താനായില്ല. 

ഉത്തരകാശിയില്‍ ബന്ധുവീട്ടില്‍ വന്നതായിരുന്നു യുവതിയും കുടുംബവും. ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും വേണ്ടി കണ്ണുമടച്ച് റീല്‍ ചിത്രീകരിക്കുന്നതിലെ അപകടസാഹചര്യം വീണ്ടും ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ സംഭവം. ഒട്ടും പരിചിതമല്ലാത്ത ഭാഗത്ത് വെള്ളിത്തിലിറങ്ങിയാല്‍ ഇത്തരം കയങ്ങളും ചുഴികളുമുണ്ടായിരിക്കുമെന്ന് ചിന്തിക്കണം. കഴിഞ്ഞ വര്‍ഷമാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റായിഗഡിലെ കൊക്കയില്‍ വീണുമരിച്ചത്. 

ENGLISH SUMMARY:

A woman who stepped into the Bhagirathi River after asking her daughter to record a reel and drowned. The 35-year-old woman was trying to shoot a reel by handing over her mobile phone to her daughter in Uttarkashi. What followed was a tragedy for the family from Nepal who had come to celebrate their vacation.