s-sathish

Instagram| satishcadaboms

TOPICS COVERED

ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയ്ക്കായി 50 കോടി രൂപയ്ക്ക് ചെലവാക്കിയ ബെംഗളൂരു സ്വദേശി എസ്. സതീഷ് ഈയിടെ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സതീഷിന്‍റെ ബെംഗളൂരുവിലെ വസതിയില്‍ റെയ്ഡ് നടത്തിയെന്നതാണ് പുതിയ സംഭവം. ഇഡി റെയ്‍ഡിന് പിന്നാലെ സംഭവത്തിന് പിന്നാലെ സത്യം പുറത്തുവന്നിട്ടുമുണ്ട്. 

ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയെ വാങ്ങിയിട്ടുണ്ടെന്നും 50 കോടി വിലവരുമെന്ന് ഒരു സിനിമാ പ്രമോഷന്‍ പരിപാടിക്കിടെയാണ് പറഞ്ഞത്. 'ലോകത്ത് അത്തരമൊരു നായ മാത്രമേയുള്ളൂ, ഞാൻ അത് വാങ്ങിയിട്ടുണ്ട്' എന്നാണ് സതീഷ് പറഞ്ഞത്. കാഡബോംബ് ഒകാമി എന്ന് പേരിട്ടിരിക്കുന്ന നായയെ ലഭിക്കുന്നത് യുഎസിൽ നിന്നാണെന്നും സതീഷ് പറഞ്ഞത്. 

ഇതിന് പിന്നാലെയാണ് സതീഷിന്റെ കോടിക്കണക്കിന് രൂപയുടെ വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 

നായയുമായുള്ള ചിത്രങ്ങള്‍ പങ്കുവച്ചതോടെ സതീഷിന്‍റെ വാദത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍ ഇഡി അന്വേഷണത്തില്‍ നായകളൊന്നും സതീഷന്‍റേതല്ലെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് വാങ്ങിയെന്ന വാദത്തെ പിന്തുണയ്ക്കുന്ന രേഖ സതീഷിന്‍റെ കൈവശമില്ലെന്നും ഇഡി വ്യക്തമാക്കി. പ്രചരിച്ച ചിത്രത്തിലെ നായ മറ്റൊരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. വിദേശ ഇടപാടുകളുടെ രേഖകളോ, ഇറക്കുമതി ലൈസൻസുകളോ, 50 കോടി രൂപ ചെലവാക്കിയതിന്‍റെ തെളിവുകളോ ഉണ്ടായിരുന്നില്ലെന്നും ഇഡി അന്വേഷണത്തില്‍ തെളിഞ്ഞു. 

വീഡിയോകളുണ്ടാക്കുന്നതിനായി സതീഷ് വ്യത്യസ്ത ബ്രീഡർമാരിൽ നിന്ന് നായ്ക്കളെ കടം വാങ്ങിയിരുന്നുവെന്നും കോടിക്കണക്കിന് രൂപ വിലയുള്ള വിദേശ ഇനം നായയെ വാങ്ങിയെന്ന വാദം വ്യാജമാണെന്നും ഇ‍ഡി അന്വേഷണത്തില്‍ വ്യക്തമായി. 

ENGLISH SUMMARY:

S. Satish, who made headlines for spending Rs 50 crore on a hybrid dog, now faces an ED raid at his Bengaluru residence. Shocking revelations emerge after the viral incident.