പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് ഒരു വർഷം പൂർത്തിയാകുമ്പോൾ, വന്യജീവികളുടെ രക്ഷാപ്രവർത്തനം, ചികിത്സ, ശാസ്ത്രീയ സംരക്ഷണം എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചതിന്‍റെ അഭിമാനത്തിലാണ് ആനന്ത് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള വന്‍താര ഫൗണ്ടേഷൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ, കടുവകളും ആനകളും അടക്കമുള്ള ആയിരക്കണക്കിന് മൃഗങ്ങളെയാണ് വന്‍താര രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നത്.
വന്യജീവി സംരക്ഷണരംഗത്തെ സംഭാവനകൾക്ക് അനന്ത് അംബാനിക്ക് 'ഗ്ലോബൽ ഹ്യൂമൻ അവാർഡ്' ലഭിച്ചു. ഇതിനുപുറമെ, EARAZA, SEAZA എന്നിവയിൽ അംഗത്വവും ഗ്ലോബൽ ഹ്യൂമൻ കൺസർവേഷൻ സർട്ടിഫിക്കേഷനും അടക്കം നിരവധി ആഗോള അംഗീകാരങ്ങളും വന്‍താരയെ തേടിയെത്തി. മരം മുറിക്കൽ, സർക്കസ് തുടങ്ങിയ ചൂഷണങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയ 250-ൽ അധികം ആനകൾക്കും ആയിരക്കണക്കിന് മുതലകൾക്കും വന്‍താര പ്രത്യേക പരിചരണം നൽകുന്നു.സങ്കീർണ്ണമായ ശസ്ത്രക്രിയകളിലൂടെയും വിദഗ്ധ ചികിത്സയിലൂടെയും നിരവധി ജീവികളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കിയയച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ, ദുരിതപൂർണവും ചൂഷണം നിറഞ്ഞതുമായ സാഹചര്യങ്ങളിൽ നിന്ന് നിരവധി മൃഗങ്ങളെ വന്‍താര രക്ഷപ്പെടുത്തി. തടിപിടിത്തം, സർക്കസ്, സവാരി, ഭിക്ഷാടനം എന്നിവയിൽ നിന്ന് മോചിപ്പിച്ച 250-ൽ അധികം ആനകൾക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും ദീർഘകാല പ്രത്യേക പരിചരണവും നൽകി. ഇവയിൽ പലതും സന്ധിവാതവും മറ്റ് വാർധക്യസഹജമായ രോഗങ്ങളും ബാധിച്ചവയായിരുന്നു. ഇതിനോടൊപ്പം, തിങ്ങിനിറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ ആയിരക്കണക്കിന് മുതലകൾക്കും വൺതാര പരിചരണം നൽകുന്നുണ്ട്. ഇന്ത്യയിലും ആഗോളതലത്തിലുമുള്ള പിന്തുണയോടെ, കാരുണ്യം, ക്ഷേമം, ശാസ്ത്രം എന്നിവയിൽ അധിഷ്ഠിതമായ ഒരു സംരക്ഷണ മാതൃകയാണ് വൺതാര മുന്നോട്ടുവയ്ക്കുന്നത്.
പഞ്ചാബിൽ വിനാശകരമായ പ്രളയമുണ്ടായപ്പോൾ, ദുരിതബാധിതരായ ജനങ്ങൾക്കൊപ്പം വന്‍താര നിലകൊണ്ടു. ആയിരക്കണക്കിന് മൃഗങ്ങളെ രക്ഷിക്കുകയും പത്തു ലക്ഷത്തിലധികം ആളുകൾക്ക് സഹായമെത്തിക്കുകയും ചെയ്ത ദുരന്തനിവാരണ, മാനുഷിക പ്രവർത്തനങ്ങളിൽ പങ്കാളികളായി
ദേശീയ വന്യജീവി റഫറൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് അത്യാധുനിക സൗകര്യങ്ങളുള്ള ലബോറട്ടറി ശൃംഖലയുണ്ട്. 70-ൽ അധികം വിദഗ്ധരുടെ നേതൃത്വത്തിൽ പ്രതിദിനം 2000-ൽ അധികം സാംപിളുകൾ ഇവിടെ പരിശോധിക്കുന്നു. ഇതിനുപുറമെ, പഞ്ചാബിലെ പ്രളയസമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിലും വന്‍താര പങ്കാളികളായി. വംശനാശഭീഷണി നേരിടുന്ന ജീവികൾക്കായി വിജയകരമായ പ്രജനന, പുനരധിവാസ പദ്ധതികളും നടപ്പാക്കി. ഗുജറാത്ത് വനംവകുപ്പുമായി സഹകരിച്ച് 53 പുള്ളിമാനുകളെ ബർദ വന്യജീവി സങ്കേതത്തിലേക്ക് തുറന്നുവിട്ടത് ഇതിൽ പ്രധാനമാണ്. വന്യജീവികളെ രക്ഷിക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക, സമൂഹത്തെ പങ്കാളികളാക്കുക എന്ന ലക്ഷ്യങ്ങളോടെ ഇന്ത്യയിലും ലോകമെമ്പാടുമുള്ള സുസ്ഥിര ഭാവിക്കായി പ്രവർത്തിക്കുകയാണ് വന്‍താര.