Train in railway track and electic line. @pic: Arun Sreedhar
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുകയിലും തത്കാൽ ബുക്കിംഗ് രീതികളിലും റെയിൽവേ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ഇനി മുതൽ പരമാവധി തുക റീഫണ്ടായി ലഭിക്കും.
പുതിയ റദ്ദാക്കൽ നിയമങ്ങൾ (ഏപ്രിൽ 1 മുതൽ)
സ്ഥിരീകരിച്ച (Confirmed) ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ ലഭിക്കുന്ന റീഫണ്ട് തുക സമയത്തിനനുസരിച്ച് പുനഃക്രമീകരിച്ചു:
നേരത്തെ കൗണ്ടർ ടിക്കറ്റുകൾ റദ്ദാക്കാൻ ടിക്കറ്റിലെ അവസാന സ്റ്റേഷനിൽ (Terminating Station) എത്തണമെന്ന നിബന്ധന റെയിൽവേ ഒഴിവാക്കി. ഇനി മുതൽ ഏത് സ്റ്റേഷനിലെ കൗണ്ടറിൽ നിന്നും ടിക്കറ്റ് റദ്ദാക്കാം. ഇ-ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ റീഫണ്ടിനായി ഇനി 'ടി.ഡി.ആർ' (TDR) ഫയൽ ചെയ്യേണ്ടതില്ല; പകരം തുക തനിയെ അക്കൗണ്ടിലെത്തുന്ന ഓട്ടോമാറ്റിക് റീഫണ്ട് സംവിധാനം നടപ്പിലാക്കി.
ഏജന്റുമാർ ടിക്കറ്റുകൾ പൂഴ്ത്തിവെക്കുന്നത് തടയാൻ ആധാർ അധിഷ്ഠിത OTP സംവിധാനം കൊണ്ടുവന്നതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വ്യാജ ഐഡികളെ തടയാൻ ആന്റി-ബോട്ട് (Anti-bot) സാങ്കേതികവിദ്യ വിന്യസിച്ച റെയിൽവേ, മൂന്ന് കോടിയോളം സംശയാസ്പദമായ യൂസർ ഐഡികൾ റദ്ദാക്കുകയും ചെയ്തു.
യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമായ മറ്റൊരു മാറ്റം ബോർഡിംഗ് പോയിന്റിലാണ്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. വലിയ നഗരങ്ങളിൽ ഒന്നിലധികം സ്റ്റേഷനുകളുള്ള സാഹചര്യത്തിൽ ഈ സൗകര്യം യാത്രക്കാർക്ക് ഏറെ ഗുണകരമാകും.