narendra-modi

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദം രഹസ്യമായി തുടരും. പരസ്യപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളി. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ വ്യക്തിഗത വിവരങ്ങളുടെ പരിധിയിൽ വരുമെന്ന ഡൽഹി സർവകലാശാലയുടെ വാദം കോടതി അംഗീകരിച്ചു.

2016-ൽ വിവരാവകാശ പ്രവർത്തകൻ ഡൽഹി സർവകലാശാലയിൽ പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. എന്നാൽ സർവകലാശാല വിവരങ്ങൾ നൽകാൻ തയ്യാറായില്ല. തുടർന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയും വിവരം പുറത്തുവിടാൻ ഉത്തരവിടുകയുമായിരുന്നു. 

ഈ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല 2017-ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. "പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ വിവരങ്ങൾ അറിയാൻ ആ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അതിൽ ഒരു പൊതു താല്പര്യം ഉണ്ട്" എന്ന വാദം കേസിൽ ഉയർന്നിരുന്നു. ഈ വിധി നിയമപോരാട്ടങ്ങൾക്ക് പുതിയ വഴി തുറന്നേക്കാം.

ENGLISH SUMMARY:

Prime Minister Narendra Modi’s degree will remain confidential as per the Delhi High Court ruling, which struck down the Central Information Commission’s order to disclose it. The court accepted Delhi University’s argument that the Prime Minister’s degree details fall under personal information.