india-night

രാത്രിയിലുടനീളം അതിര്‍ത്തികള്‍ ലക്ഷ്യമിട്ടുള്ള കനത്ത ആക്രമണമാണ് പാക്കിസ്ഥാന്‍ നടത്തുന്നത്. പൂര്‍ണയുദ്ധത്തിലേക്ക് നീങ്ങാനെന്ന രീതിയിലുള്ള ആക്രമണമാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയാകട്ടെ ഇപ്പോഴും ഒരു യുദ്ധത്തിനില്ലെന്ന നിലപാട് തുടരുകയാണ്. ഹീനമായ യുദ്ധതന്ത്രമായി കാണുന്ന സ്കൂളുകളും ആരാധനാലയങ്ങളും ആക്രമിക്കുന്ന രീതിയാണ് പാക്കിസ്ഥാന്‍ സ്വീകരിക്കുന്നത്. നാലു സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുളള ആക്രമണമാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ജമ്മുവില്‍ ഇപ്പോഴും കനത്ത ഷെല്ലിങ് തുടരുകയാണ്. രജൗരിയിലും ഉധംപൂരിലും അമൃത്സറിലും ജലന്ധറിലും ആക്രമണനീക്കം നടന്നു. 

ഇന്ത്യയിലെ 26 ഇടങ്ങളില്‍ രാത്രി ആക്രമണ ശ്രമം നടന്നു, ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അതിനിടെ നിലവിലെ സാഹചര്യത്തില്‍ ആശങ്കയുമായി ജി 7 രാജ്യങ്ങള്‍. ഇന്ത്യ–പാക് സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ജി 7 രാജ്യങ്ങള്‍. മേഖലയില്‍ അസ്ഥിരതയുണ്ടാക്കരുതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജി7 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ പത്തിനും പതിനൊന്നിനും ഇടയില്‍ നടക്കും.

26  സ്ഥലങ്ങളില്‍ രാത്രിയോടെ ഇന്ത്യ പാക് ഡ്രോണുകള്‍ തകര്‍ത്തിട്ടതായി റിപ്പോര്‍ട്ടുണ്ട്. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു. ബാരാമുള്ളയിലും ഡ്രോണ്‍ തകര്‍ത്ത് സൈന്യം .രാജസ്ഥാനിലെ പൊഖ്‌റാനിലും പഞ്ചാബിലെ ഗുരുദാസ്പുരിലും ഡ്രോണ്‍ തകര്‍ത്തു .ഗുജറാത്ത് അതിര്‍ത്തിയില്‍ 10 ഡ്രോണുകള്‍ തകര്‍ത്തു 

പഞ്ചാബ് ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ച് മൂന്നുപേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ENGLISH SUMMARY:

Pakistan is carrying out intense attacks throughout the night, targeting the borders. The nature of the assault suggests a move towards full-scale war. However, India continues to maintain its stance of not engaging in a war.