indian-weapons

പാക് ഭീകരക്യാംപുകള്‍ ആക്രമിക്കാന്‍ ഇന്ത്യ പ്രയോഗിച്ചത് എന്തൊക്കെ ആയുധങ്ങളാണ്. സ്കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബുകളും ലോയിറ്ററിങ് മ്യൂണിഷന്‍സും ഉണ്ടെന്നാണ് വിവരം.  പാക്കിസ്ഥാനിലെ ഒന്‍പത് ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ ആക്രമണത്തില്‍ എന്തൊക്കെയാണ് ഇന്ത്യന്‍ ആവനാഴിയിലെ ആയുധങ്ങള്‍.

* സ്കാല്‍പ് ക്രൂസ് മിസൈലുകള്‍

* 250 മുതല്‍ 400 കിലോമീറ്റര്‍ വരെ ദൂരപരിധി

* ഭൂഗര്‍ഭ നിലകള്‍ തകര്‍ക്കാന്‍ ശേഷി

* ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം

* കൃത്യതയും സൂഷ്മതയും മുഖമുദ്ര.

* റഫാലില്‍നിന്ന് പ്രയോഗിച്ചെന്ന് വിവരം

* ഓരോ റഫാലിലും പരമാവധി രണ്ട് സ്കാല്‍പ് ക്രൂസ് മിസൈലുകള്‍ വഹിക്കാം

* തൊടുത്ത് കഴിഞ്ഞാല്‍ ജിപിഎസും മുന്‍കൂട്ടി കോഡ് ചെയ്ത വിവരങ്ങള്‍ അനുസരിച്ച് സഞ്ചരിക്കും.

* യുകെ – ഫ്രാന്‍സ് സംയുക്ത സംരംഭമാണ് സ്കാല്‍പ് മിസൈലുകള്‍ നിര്‍മിക്കുന്നത്.

* ഹാമര്‍ ബോംബ്

* വലിയ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ശേഷി

* പ്രയോഗിച്ച് കഴിഞ്ഞാല്‍ 15 - 70 കിലോമീറ്റര്‍ ദൂരെവരെ സഞ്ചരിക്കും

* 125 – മുതല്‍ ആയിരം കിലോഗ്രാം വരെ ഭാരമുള്ള ബോംബുകള്‍ വഹിക്കും

* റഫാലില്‍നിന്ന് പ്രയോഗിക്കാം

* ജിപിഎസ്, ഐഎന്‍എസ് ഗൈഡന്‍സ് സംവിധാനം

* ഇന്‍ഫ്രാറെഡും ലേസര്‍ സാങ്കേതിക വിദ്യകളുമുണ്ട്

* പര്‍വത പ്രദേശങ്ങളിലെയും നഗരമേഖലയിലെയും ആക്രമണങ്ങള്‍ക്ക് യോജ്യം

* കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ കാലത്ത് 2020ലാണ്, റഫാലില്‍ ഉപയോഗിക്കാന്‍ ഫ്രഞ്ച് നിര്‍മിത ഹാമര്‍ ബോംബുകള്‍ വാങ്ങിയത്.

സ്കാല്‍പ് ക്രൂസ് മിസൈലുകളും ഹാമര്‍ ബോംബും അല്ലാതെ മറ്റെന്തുണ്ട്. ?

* ലോയിറ്ററിങ് മ്യൂണിഷന്‍

* ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം കില്ലര്‍ ഡ്രോണുകള്‍ ലൊക്കേഷന്‍ ലോക്ക് ചെയ്യും

* അതുവരെ നിരീക്ഷണ പറക്കല്‍

* റഡാറുകളുടെ കണ്ണ് വെട്ടിക്കാനുള്ള ശേഷി

* പറന്നുതുടങ്ങിയാല്‍ 30 മിനിറ്റ് മുതല്‍ രണ്ട് മണിക്കൂര്‍ വരെ റേഞ്ച്.

* സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങള്‍ തകര്‍ക്കാം.

ഈ ആയുധങ്ങളുടെ പ്രയോഗം മാറുന്ന ഇന്ത്യന്‍ സൈനിക സിദ്ധാന്തത്തിലെ വലിയ പരിണാമം കൂടിയാണ്. ശത്രുവിന്‍റെ വ്യോമപ്രതിരോധ മേഖലയ്ക്ക് പുറത്തുനിന്നുകൊണ്ട് ആക്രമിച്ചതോടെ പൈലറ്റുമാരുടെ സുരക്ഷിതത്വം ഉറപ്പിക്കാം. ശതകോടികള്‍ വിലയുള്ള യുദ്ധവിമാനങ്ങളുടെ നാശനഷ്ടവും ഒഴിവാക്കാം.

ENGLISH SUMMARY:

India reportedly used advanced weaponry including Scalp cruise missiles, Hammer bombs, and loitering munitions in its targeted strikes on nine terror camps inside Pakistan. The operation showcased the strategic depth of India’s modern arsenal in precision warfare.