pak-india

TOPICS COVERED

പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്കുള്ള വീസ റദ്ദാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കയിലായത് ഇന്ത്യയില്‍ അഭയംതേടിയ പാക് ഹിന്ദുക്കളാണ്. തിരികെപ്പോകുന്നതിലും ഭേദം മരണമാണെന്ന് പറഞ്ഞ അവരോട് സര്‍ക്കാര്‍ കനിവുകാണിച്ചു. ദീര്‍ഘകാലവീസയുള്ള പാക് ഹിന്ദുക്കള്‍ക്ക് രാജ്യത്ത് തുടരാന്‍ അനുമതി നല്‍കി. അവരുടെ പ്രതീക്ഷാനിര്‍ഭരമായ ജീവിതം കാണാം..

ഡല്‍ഹി സിഗ്നേച്ചര്‍ ബ്രിഡ്ജിന് സമീപത്ത് എണ്ണൂറോളം പാക്കിസ്ഥാന്‍ ഹിന്ദുക്കളുണ്ട്. പാസ്പോര്‍ട്ടും വിസയുമടക്കം രേഖകളോടെ ഇന്ത്യയില്‍ എത്തിയവരാണ്. പുറമ്പോക്കില്‍ മുളകൊണ്ട് കെട്ടിയുണ്ടാക്കി, പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുമറച്ച കുടിലുകളിലാണ് താമസം. കൊടുംചൂടും കൊടും തണുപ്പും സഹിച്ച് വര്‍ഷങ്ങളായി അവര്‍ അവിടെ കഴിയുന്നു. ജന്‍മനാട്ടില്‍ വീടും സ്ഥലവും ബന്ധുക്കളും ഉണ്ടെങ്കിലും മടങ്ങിപ്പോകാന്‍  തയാറല്ല. അത്രത്തോളം ക്രൂരമായാണ് ഹിന്ദുക്കളോട് പാക് ഭരണകൂടം പെരുമാറുന്നത്. പരിമിതികളേറെയുണ്ടെങ്കിലും ഇവിടെ സ്വര്‍ഗമാണെന്ന് അവര്‍ പറയുന്നു. വല്ലപ്പോഴും ബന്ധുക്കള്‍ ഇങ്ങോട്ടും തിരികെ അങ്ങോട്ടും പോകാറുണ്ടായിരുന്നു. ഇനി അത് നടന്നേക്കില്ല. എങ്കിലും ഇവിടെ സന്തുഷ്ടരാണെന്ന് പാക് പൗരന്‍മാര്‍.

പുറമ്പോക്കാണെങ്കിലും സര്‍ക്കാര്‍ വൈദ്യുതിയും വെള്ളവും നല്‍കുന്നുണ്ട്. കുട്ടികളൊക്കെ സ്കൂളില്‍ പോകുന്നു. റിക്ഷയോടിച്ചും സമീപത്ത് ചെറുകടകള്‍ നടത്തിയും ഒക്കെയാണ് ജീവിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക് പൗരന്‍മാരുടെ വീസ റദ്ദാക്കുമെന്ന പ്രഖ്യാപനം വന്നതോടെ എല്ലാവരും ആശങ്കയിലായി. ദീര്‍ഘകാല വിസയുള്ളവരെ തുടരാന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ ആശങ്ക ആശ്വാസത്തിന് വഴിമാറി. കഴിഞ്ഞ രണ്ടുദിവസമായി പൊലീസ് എത്തി എല്ലാവരുടെയും രേഖകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:

When Pakistan cancelled visas for its citizens, the most affected were Pakistani Hindus seeking refuge in India. Many of them, fearing death if they returned, were granted permission to stay in India with long-term visas. This gesture provides a glimpse into their hopeful yet challenging lives.