pahalgam-terrorists-2

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരുടെ രേഖാചിത്രം പുറത്തുവിട്ടു. മൂന്നുപേരുടെ ചിത്രമാണ് പുറത്ത് വിട്ടത്. ആക്രമണം നടത്തിയത് ആസിഫ് ഫൗജി,സുലൈമാന്‍ ഷാ,അബു തല്‍ഹ എന്നിവരാണ്. ഭീകരര്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി. അതേസമയം, പഹല്‍ഗാം ആക്രമണം നടത്തിയ ദ് റെസിസ്റ്റന്‍റ് ഫ്രണ്ട് വീണ്ടും വാര്‍ത്താക്കുറിപ്പ് ഇറക്കി. ആക്രമണം ഇന്ത്യ പാഠമാക്കണമെന്ന് താക്കീത്. സൈനിക ഉദ്യോഗസ്ഥരെയും വധിച്ചെന്ന് അവകാശവാദം. വാര്‍ത്താക്കുറിപ്പില്‍ പ്രകോപനപരമായ ആവശ്യങ്ങളുമുണ്ട്.  

മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്നുതന്നെ സ്വദേശത്ത് എത്തിക്കാനുള്ള ശ്രമം തുടരുന്നു. കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം വൈകീട്ട് ഏഴരയോടെ നാട്ടിലെത്തിക്കും. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം ചേരും. 

ശ്രീനഗറിലുള്ള ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലും സുരക്ഷാ അവലോകയോഗം ചേര്‍ന്നു. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമിലെത്തിയ ആഭ്യന്തരമന്ത്രി അന്ത്യാഞ്ജലിയര്‍പ്പിച്ചു. തുടര്‍ന്ന് അമിത് ഷാ ഭീകരാക്രമണമുണ്ടായ ബൈസരണ്‍വാലിയിലെത്തി. ഇതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ്സിങ്ങുമായി കരസേനാമേധാവി  കൂടിക്കാഴ്ച നടത്തി.

പഹല്‍ഗാമിലെ കാടുകളില്‍ ഭീകരര്‍ക്കായി സൈന്യം ഹൈടെക് തിരച്ചില്‍ തുടരുകയാണ്. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തിരച്ചില്‍. ഭീകരാക്രമണം നടന്ന ബൈസരണ്‍ വാലിയില്‍ എന്‍‌‌ഐ‌എ സംഘം പരിശോധന തുടങ്ങി.

പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കർ -ഐഎസ്ഐ കൂട്ടുകെട്ടെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ഏജൻസികൾ. നാല് ഭീകരരിൽ മൂന്നു പേർ പാക്കിസ്ഥാനികളും ഒരാൾ നാട്ടുകാരനുമാണ്.  ഭീകരരുടെ കൈവശം അമേരിക്കൻ നിർമിത എം 4 കാർബൈൻ റൈഫിളുകൾ ഉണ്ടായിരുന്നു.  ഭീകരരിൽ രണ്ടു പേർ പഷ്തോ ഭാഷ സംസാരിക്കുന്നവരാണ്.  ബൈസരൻ വാലിയിൽ എൻഐഎ സംഘം പരിശോധന നടത്തി.  ഡ്രോണുകളും ഹെലികോപ്ടുകളും ഉപയോഗിച്ച സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുന്നു. എഎല്‍എച്ച് ധ്രുവ് ഹെലികോപ്ടറും തിരച്ചിലിന് ഉപയോഗിക്കുന്നു.  നാല് ബൈക്കുകളിലാണ് ഭീകര സംഘം എത്തിയത് എന്നാണ് സൂചന. അതിനിടെ ബാരാമുള്ളയിൽ സൈന്യവും ഭീകരരും തമ്മിൽ വെടിവയ്പ്പുണ്ടായി

ENGLISH SUMMARY:

Sketch of the perpetrators of the terrorist attack in Pahalgam has been released. The pictures of three people have been released. The attackers were Asif Fauji, Sulaiman Shah and Abu Talha. The search for the terrorists has been intensified. Meanwhile, The Resistance Front, which carried out the Pahalgam attack, has again issued a press release. It warns that India should learn a lesson from the attack. It claims that army officers were also killed. The press release also contains provocative demands.