rajnath-singh

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ആക്രമണം നടത്തിയവരും ആസൂത്രകരും ശിക്ഷിക്കപ്പെടും. ഉടന്‍‍തന്നെ നിങ്ങള്‍ക്ക് ദൃഢമായ പ്രതികരണം കാണാന്‍ കഴിയും.  മറുപടി നല്‍കുമെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നുവെന്നും രാജ്നാഥ് സിങ് പറഞ്ഞു. 

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ സൗജന്യ റീഷെ‍ഡ്യൂളിങ്ങും റീഫണ്ടും ഒരുക്കിയിട്ടുണ്ട്. ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് സൗകര്യം‌. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ച് നല്‍കും. ഏപ്രില്‍ 30 വരെയാണ് സൗകര്യം. ശ്രീനഗറിലേക്കും തിരിച്ചുമുള്ള  ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്. 

കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കൊണ്ടുവരാന്‍ ജമ്മുവില്‍ നിന്ന് റെയില്‍വെ സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചു. കത്രയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് സ്പെഷല്‍ ട്രെയിന്‍.  ഉധംപുര്‍, ജമ്മു,കത്ര സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാകും.

ഭീകരാക്രമണം നടന്ന പ്രദേശം സന്ദര്‍ശിച്ച ശേഷം അമിത്ഷാ ഡല്‍ഹിക്ക് മടങ്ങി. ഭീകരാക്രമണം അന്വേഷിക്കുന്ന എന്‍ഐഎ സംഘം പഹല്‍ഗാമിലെത്തി. ഐജി, ഡിഐജി, എസ്എസ്പി എന്നിവര്‍ സംഘത്തിലുണ്ട്. 

ENGLISH SUMMARY:

Defence Minister Rajnath Singh vows a firm response to the Pahalgam terror attack, assuring the nation that perpetrators will be punished. Air India announces free rescheduling and refunds, while special trains are arranged to help stranded passengers.