Vatican City: India's Prime Minister Narendra Modi, left, and Pope Francis hug on the occasion of their private audience at the Vatican, Saturday, Oct. 30, 2021. Modi is in Rome for the Group of 20 summit. AP/PTI Photo(AP10_30_2021_000110B)
ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും.
ആത്മീയ ധൈര്യത്തിന്‍റെ ദീപസ്തംഭമായിരുന്നു പാപ്പയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിച്ചു. ദുരിതവും പ്രയാസവും അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷയുടെ നാളമായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു. ഇന്ത്യയോട് എന്നും മമതയോടെയാണ് അദ്ദേഹം പെരുമാറിയതെന്നും മോദി ഓര്‍ത്തെടുത്തു. ഫ്രാന്‍സിസ് പാപ്പായുടെ കബറടക്കച്ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഹാനായ മനുഷ്യനെയാണ് നഷ്ടമായതെന്ന് ട്രംപ് അനുസ്മരിച്ചു.
പോപ്പ് ഫ്രാന്‍സിസിന്‍റെ ദേഹവിയോഗം സംഘര്‍ഷം നിറഞ്ഞ ഇന്നത്തെ ലോകത്തിന് വലിയ നഷ്ടമെന്ന് മാതാ അമൃതാനന്ദമയി പ്രതികരിച്ചു. ചിന്തയിലും പ്രവര്‍ത്തിയിലും അദ്ദേഹം വ്യത്യസ്തനായിരുന്നു. വിശാല വീക്ഷണവും മനുഷ്യസ്നേഹവും തികഞ്ഞ വ്യക്തിത്വമായിരുന്നു പോപ്പ് ഫ്രാന്‍സിസെന്നും മാതാ അമൃതാനന്ദമയി അനുസ്മരിച്ചു.