robert-vadra

ഹരിയാനയിലെ ഭൂമിയിടപാട് കേസിൽ റോബർട്ട് വധ്രയെ തുടർച്ചയായി രണ്ടാം ദിവസവും ഇ.ഡി. ചോദ്യം ചെയ്തു. പ്രിയങ്ക ഗാന്ധിയും വധ്രയ്ക്കൊപ്പം ഇ.ഡി. ആസ്ഥാനത്തുണ്ട്. ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് കേസെന്ന് കെ.സി. വേണുഗോപാൽ പ്രതികരിച്ചു

ഹരിയാനയിലെ ഭൂമിയിടപാടു കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് തുടർച്ചയായ രണ്ടാം ദിനവും ഇ.ഡി. റോബർട്ട് വധ്രയെ ചോദ്യം ചെയ്യുന്നത്. ഇതുവരെ നൽകിയ മൊഴികളും രേഖകളും വിശദമായി വിലയിരുത്തിയ ശേഷമാണ് വീണ്ടും വിളിപ്പിച്ചത്.  വാധ്രയ്ക്കൊപ്പം എത്തിയ പ്രിയങ്ക ഗാന്ധിയും  ഇ.ഡി. ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ വധ്രയെ ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 23000 രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും വീണ്ടും എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് അറിയില്ലെന്നും റോബർട്ട് വധ്ര പറഞ്ഞു.

ഗാന്ധി കുടുംബത്തെ മോശമായി ചിത്രീകരിക്കാനാണ് ഇഡി ചോദ്യം ചെയ്യലെന്ന് കെ.സി.വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. രാവിലെ 10.45നാണ് റോബർട്ട് വധ്ര പ്രിയങ്ക ഗാന്ധിക്കൊപ്പം ഇ.ഡി. ആസ്ഥാനത്തേക്ക് പുറപ്പെട്ടത്. പതിനൊന്ന് മണിയോടെ ചോദ്യം ചെയ്യൽ തുടങ്ങി. ഇ.ഡി. ആസ്ഥാനത്തെ കാത്തിരിപ്പു കേന്ദ്രത്തിൽ പ്രിയങ്കയും തുടരുന്നു.

ENGLISH SUMMARY:

Robert Vadra was questioned by the Enforcement Directorate (ED) for the second consecutive day in connection with a Haryana land deal case. Priyanka Gandhi accompanied him to the ED office. Congress leader K.C. Venugopal alleged that the case is an attempt to malign the Gandhi family.