TAGS

94-ാം മത് ഓസ്കറില്‍ മികച്ച നടനായി വില്‍ സ്മിത്. കിങ് റിച്ചടിലെ പ്രകടനമാണ് സ്മിത്തിന് ആദ്യ ഓസ്കര്‍ പുരസ്കാരം സമ്മാനിച്ചത്. പവര്‍ ഓഫ് ദി ഡോഗ് ഒരുക്കിയ ജെയന്‍ കാംപിയന്‍ മികച്ച സംവിധാനത്തിനുള്ള ഓസ്കര്‍ നേടി.  സഹനടനുള്ള പുരസ്കാരം ട്രോയ് കോട്സറിന് ലഭിച്ചു. ഓസ്കര്‍ നേടുന്ന കേള്‍വി ശേഷിയില്ലാത്ത ആദ്യനടനാണ് കോട്സര്‍. വെസ്റ്റ് സൈഡ് സ്റ്റേറിയിലൂടെ  അരിയാനെ ഡിബോസ് മികച്ച സഹനടിയായി.  സയന്‍സ് ഫിക്ഷന്‍ ചിത്രം ഡ്യൂണ്‍ ആറു പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ജാപ്പനീസ് ചിത്രം ഡ്രൈവ് മൈ കാറാണ് മികച്ച രാജ്യാന്തര ചിത്രം.  ബെല്‍ഫാസ്റ്റിലൂടെ  കെന്നത്ത് ബ്രാണാ  തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ആനിമേഷന്‍ ചിത്രമായി ഡിസ്നിയുടെ എന്‍കാന്റോ തിരഞ്ഞെടുക്കപ്പെട്ടു.