മഷ്‍ഹാദിൽ നിന്ന് ഇറാനിലെ കെർമാൻഷായിലേക്ക് പുറപ്പെട്ട സെപേഹ്രാൻ എയർലൈൻസിന്റെ ബോയിങ് 737 വിമാനമാണ് ടേക്ക് ഓഫിനിടെ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്.
ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ടയർ ഊരിപ്പോയതിനു പിന്നാലെ അടിയന്തരമായി തിരിച്ചറക്കി സെപേഹ്രാൻ എയർലൈൻസ് വിമാനം. മഷ്‍ഹാദിൽ നിന്ന് ഇറാനിലെ കെർമാൻഷായിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് തിരിച്ചിറക്കിയത്. ടയര്‍ ഊരിപോയതിന് പിന്നാലെ എന്‍ജിന്‍ തകരാറിലാവുകയും കനത്ത കുലുക്കം അനുഭവപ്പെടുകയുമായിരുന്നു.
മഷ്ഹാദ് വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ട് തൊട്ടുപിന്നാലെയാണ് സംഭവം. ടയർ ഊരിപ്പോയതിനെ തുടര്‍ന്ന് എന്‍ജിന്‍ തകരാറിലാണെന്ന് പൈലറ്റ് യാത്രാക്കാരെ അറിയിച്ചു. പിന്നാലെ മഷ്ഹാദ് വിമാനത്താവളത്തിലേക്ക് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഇതിനിടെ വിമാനത്തിന്‍റെ ക്യാബിന്‍ സീലിങ് അടര്‍ന്നു വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
Passageiros de um voo comercial no Irã passaram por momentos de pânico quando a estrutura do teto da cabine de um Boeing 737 desabou em pleno ar. O incidente ocorreu a bordo de uma aeronave da companhia Sepehran Airlines pic.twitter.com/geVOtFUyB8
കനത്ത കുലുക്കത്തെ തുടർന്ന് കാബിന്റെ സീലിങിന്‍റെയും ഓവർഹെഡ് കമ്പാർട്ടുമെന്റുകളുടെയും ചില ഭാഗങ്ങളാണ് അടര്‍ന്നു വീണത്. ബിന്നുകളിൽ നിന്ന് യാത്രക്കാരുടെ സാധനങ്ങൾ താഴേക്ക് വീഴുകയും ചില വസ്തുക്കൾ വിമാനത്തിനുള്ളിലുണ്ടായിരുന്ന ആളുകളുടെ മേൽ പതിക്കുകയും ചെയ്തു. യാത്രക്കാര്‍ കരയുന്നതും പ്രാര്‍ഥിക്കുന്നതുമാണ് വിഡിയോ. സംഭവത്തില്‍ ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ENGLISH SUMMARY:
An emergency landing was successfully executed by a Sepehran Airlines Boeing 737 after its landing gear wheel detached moments after takeoff from Mashhad, Iran. The flight, bound for Kermanshah, encountered severe engine failure and violent turbulence that caused the cabin ceiling panels and overhead bins to detach. Frightened passengers captured terrifying footage of luggage falling and praying anxiously inside the cabin before the aircraft safely returned. Fortunately, authorities confirmed that no injuries were reported among the passengers and crew onboard.