(FILES) (COMBO) This combination of pictures created on November 07, 2024 shows Iran's supreme leader Ayatollah Ali Khamenei (L) speaks after casting his ballot during the runoff presidential election in Tehran on July 5, 2024, and former US President and Republican presidential candidate Donald Trump (R) waves at supporters at the end of a campaign rally at PPG Paints Arena in Pittsburgh, Pennsylvania on November 4, 2024. President Donald Trump said June 21, 2025 the US military has carried out a "very successful attack" on three Iranian nuclear sites, including the crucial underground uranium enrichment facility at Fordo. Trump said a "full payload of BOMBS" was dropped on Fordo, in a surprise announcement that came just two days after he had apparently opened a two-week window for diplomacy. (Photo by ATTA KENARE and CHARLY TRIBALLEAU / AFP)

ഇറാനെ ആക്രമിക്കാനുള്ള നടപടിയില്‍ നിന്നും ട്രംപിനെ പിന്തിരിപ്പിച്ചത് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യയും ഖത്തറും ഒമാനും ചേര്‍ന്നുള്ള ശ്രമങ്ങളാണ് ആക്രമണത്തില്‍ നിന്നും ട്രംപ് പിന്മാറാന്‍ കാരണമെന്ന് സൗദി ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു. 

ഇറാനൊരു അവസരം നല്‍കണമെന്നും ആക്രമണം മേഖലയിൽ ഗുരുതരമായ തിരിച്ചടികൾ ഉണ്ടാക്കുമെന്നും മൂന്നു രാഷ്ട്രങ്ങളും ട്രംപിനോട് മുന്നറിയിപ്പ് നല്‍കി. നയനന്ത്ര ചര്‍ച്ചകളാണ് നടത്തിയതെന്നും ഇത് തുടരുകയാണെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

ഖത്തറിലുള്ള യു.എസിന്‍റെ അല്‍ ഉദൈദ് വ്യോമതാവളത്തില്‍ നിന്നും ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചതും സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയതും ആക്രമണത്തിനുള്ള സാധ്യത വര്‍ധിപ്പിച്ചിരുന്നു.  

പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന ഇറാന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ ഇടപെടുമെന്ന് യു.എസ് പലതവണ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ തങ്ങളെ ആക്രമിച്ചാല്‍ ഗള്‍ഫിലെ യു.എസ് സൈനിക ആസ്തികളില്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇറാനെ ആക്രമിക്കുന്നത് ഒഴിവാക്കാൻ സൗദി അറേബ്യ അമേരിക്കൻ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു എന്നാണ് വിവരം. അതേസമയം ഖത്തറും ഒമാനും ഇറാന്‍– യുഎസ് ഉദ്യോഗസ്ഥരുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തി. ഇറാന്‍ ആക്രമണം നടത്തിയാല്‍ എണ്ണ വിലയില്‍ പ്രശ്നങ്ങളുണ്ടാകും. ബിസിനസുകള്‍ക്ക് സുരക്ഷിത ഇടമെന്ന ഗള്‍ഫ് മേഖലയുടെ പ്രശസ്തി നഷ്ടപ്പെടും എന്ന ഭയവും ഗള്‍ഫ് രാജ്യങ്ങള്‍ യു.എസിനെ ധരിപ്പിച്ചു. 

ഇറാന്‍റെ തിരിച്ചടി തങ്ങളുടെ മണ്ണിലാകും എന്നതും ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്കയ്ക്ക് കാരണമായി. 2019 ല്‍ ഇറാന്‍റെ പിന്തുണയുള്ള ഹൂതികള്‍ സൗദിയുടെ എണ്ണ നിര്‍മാണ ശാലയില്‍ ആക്രമണം നടത്തിയിരുന്നു. 2025 ജൂണില്‍ ഇറാന്‍ ദോഹയിലുള്ള യു.എസിന്‍റെ അല്‍ ഉദൈദ് വ്യോമതാവളം ആക്രമിച്ചിരുന്നു. 

ENGLISH SUMMARY:

Iran attack averted is the main topic. Gulf nations, including Saudi Arabia, Qatar, and Oman, reportedly persuaded the US to de-escalate tensions and avoid military action against Iran, emphasizing the potential for regional instability and economic repercussions.