This handout picture released by the Israeli government press office (GPO) shows Israeli Prime Minister Benjamin Netanyahu (C) during a visit to the northern Gaza Strip, on April 15, 2025. (Photo by GPO / AFP) / Israel OUT / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / HANDOUT / GPO" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ബന്ദികളെ പൂര്‍ണമായും വിട്ടയയ്ക്കാന്‍ ഹമാസ് തയ്യാറായില്ലെങ്കില്‍ ഗാസ കൂട്ടക്കുഴിമാടം മാത്രമാകുമെന്ന നിലപാട് ആവര്‍ത്തിച്ച് ഇസ്രയേല്‍. ഗാസയിലേക്ക് ഒരു അടിയന്തര സഹായങ്ങളും കടക്കാന്‍ അനുവദിക്കില്ലെന്നും സൈന്യം വ്യക്തമാക്കിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ട വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചതിന് പിന്നാലെ കടുത്ത ആക്രമണമാണ് ഇസ്രയേല്‍ ഗാസയില്‍ നടത്തുന്നത്. മാര്‍ച്ച് രണ്ടുമുതല്‍ ഗാസയില്‍ ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം ആരംഭിച്ചു. അന്നുമുതല്‍ ഭക്ഷണവും മരുന്നും ഉള്‍പ്പടെ അവശ്യവസ്തുക്കളൊന്നും തന്നെ ഗാസയിലേക്ക് കടത്തി വിടുന്നില്ല. 11 പേര്‍ക്കാണ് ബുധനാഴ്ച മാത്രം ജീവന്‍ നഷ്ടമായത്.
A Palestinian man inspects at the site of an Israeli strike on a house, in Jabalia, in the northern Gaza Strip April 16, 2025. REUTERS/Mahmoud Issa TPX IMAGES OF THE DAY
അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിക്കരുതെന്ന രാജ്യാന്തര സംഘടനകളുടെ അഭ്യര്‍ഥനയ്ക്ക് മറുപടിയായി ' ഇസ്രയേലിന്‍റെ നയം വ്യക്തമാണ്. ഭക്ഷണവും മരുന്നും ഉള്‍പ്പടെ ഒരു വസ്തുവും ഗാസയിലേക്ക് കടത്തിവിടില്ല. ഇങ്ങനെ സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ ഹമാസില്‍ നിന്നും ബന്ദികളെ വീണ്ടെടുക്കാനാവൂ. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വന്തം ജനങ്ങളെ കവചമാക്കി ഹമാസ് പോരാടുന്നത് തടയാന്‍ കഴിയുകയുള്ളൂ'വെന്നും പ്രതിരോധമന്ത്രി കറ്റ്സ് വ്യക്തമാക്കി. സഹായങ്ങള്‍ ഗാസയിലെ ജനങ്ങള്‍ക്ക് അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇപ്പോള്‍ നടക്കുന്നില്ലെന്നും സമീപഭാവിയില്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
FILE PHOTO: Displaced Palestinian Mervat Al-Bassiouny, whose leg was amputated due to an Israeli strike, views the damage while using crutches as she shelters inside a building at the Islamic University of Gaza, from where she graduated and which was hit in previous Israeli strikes, in Gaza City April 11, 2025. REUTERS/Mahmoud Issa/File Photo
ഇസ്രയേല്‍ പൗരന്‍മാരായ 58 ബന്ദികളുടെ മോചനം സാധ്യമാക്കാന്‍ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്നാണ് നെതന്യാഹു ഉള്‍പ്പടെ ആവര്‍ത്തിക്കുന്നത്. അതേസമയം, ഗാസയെ വലിയൊരു ശവപ്പറമ്പാക്കുകയാണ് ഇസ്രയേല്‍ സൈന്യമെന്ന് യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് സംഘടന ആരോപിച്ചു. പലസ്തീനികളുടെയും അവരെ സഹായിക്കുന്നവരുടെയും ജഡം മാത്രമാണ് എങ്ങും കാണാന്‍ കഴിയുന്നതെന്നും സംഘടനയുടെ കോ–ഓര്‍ഡിനേറ്റര്‍ അമാന്‍ഡ ബസറോള്‍ പറയുന്നു. ഗാസയില്‍ ഒരു സ്ഥലവും സുരക്ഷിതമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Members of the Gaza Circus School relief team perform for children in a ward at the Abdelaziz al-Rantisi Paediatric Hospital in Gaza City on April 15, 2025. Israel said on April 12 that it planned to expand its military offensive in Gaza after seizing a new corridor as part of a broader effort to take large parts of the war-battered Palestinian territory. The previous truce with the Palestinian Hamas movement brokered by the US, Egypt, and Qatar which took effect on January 19 collapsed on March 18 as Israel resumed intense strikes on Gaza. (Photo by Omar AL-QATTAA / AFP)
2023 ഒക്ടോബറിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഗാസ കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയും കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഒന്നരമായി ഗാസയിലേക്ക് അയച്ച മരുന്നുകളും ഇന്ധനവും വെള്ളവും മറ്റ് അടിസ്ഥാന സാധനങ്ങളും കെട്ടിക്കിടക്കുകയാണെന്നും ഒരു വസ്തുവും ഇസ്രയേല്‍ കടത്തിവിടുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 2023ലെ മിന്നലാക്രമണത്തിന് പിന്നാലെ ഗാസയില്‍ മാത്രം 51,000 പേര്‍ക്കാണ് ഇസ്രയേലിന്‍റെ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം പറയുന്നു.