Amy Madigan poses with the Oscar for Best Supporting Actress for "Weapons" in the Oscars photo room at the 98th Academy Awards in Hollywood, Los Angeles, California, U.S., March 15, 2026. REUTERS/Mario Anzuoni
മികച്ച സഹനടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി ഏമി മാഡിഗന്‍. ‘വെപ്പൻസ്’ എന്ന ഹൊറർ സിനിമയിലൂടെയാണ് ഏമിയുടെ പുരസ്കാര നേട്ടം. മികച്ച സഹനടനായി ഷോണ്‍ പെന്‍ തിരഞ്ഞെടുക്കപ്പെട്ടു. വണ്‍ ബാറ്റില്‍ എന്ന ചിത്രത്തിലെ കഥാപാത്രമാണ് ഷോണിനെ മൂന്നാമതും ഓസ്കറിനര്‍ഹനാക്കിയത്.
കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്കാരം സ്വന്തമാക്കി ‘ഫ്രാങ്കെൻസ്റ്റൈൻ’. മികച്ച ആനിമേറ്റഡ് ചിത്രം കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് സ്വന്തമാക്കി.
പ്രശസ്ത ഹാസ്യനടൻ കോനൻ ഒബ്രിയാൻ തുടർച്ചയായ രണ്ടാം വർഷവും അവാർഡ് നിശ അവതാരകനായി എത്തിയത് ചടങ്ങിനെ ആവേശത്തിലാക്കി. പ്രിയങ്ക ചോപ്ര, റോബർട്ട് ഡൗണി ജൂനിയർ, ആൻ ഹാത്ത്‌വേ തുടങ്ങിയ പ്രമുഖ താരങ്ങൾ അവാർഡുകൾ സമ്മാനിക്കാനായി വേദിയിലെത്തുന്നുണ്ട്. ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കനത്ത സുരക്ഷയിലാണ് അവാർഡ് പ്രഖ്യാപന ചടങ്ങുകൾ നടക്കുന്നത്.
റയാൻ കൂഗ്ലർ സംവിധാനം ചെയ്ത ‘സിന്നേഴ്സ്’ എന്ന ഹൊറർ ചിത്രം 16 നാമനിർദ്ദേശങ്ങളുമായി ചരിത്രം കുറിച്ചാണ് ഓസ്കര്‍ മത്സരത്തിനെത്തിയത്. 'ഓൾ എബൗട്ട് ഈവ്', 'ടൈറ്റാനിക്', 'ലാ ലാ ലാൻഡ്' എന്നീ ചിത്രങ്ങളുടെ റെക്കോർഡാണ് സിന്നേഴ്സ് തകർത്തത്. പോൾ തോമസ് ആൻഡേഴ്സന്റെ പൊളിറ്റിക്കൽ ത്രില്ലറായ ‘വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദര്‍’ 13 നാമനിർദ്ദേശങ്ങളുമായി തൊട്ടുപിന്നിലുണ്ട്. മികച്ച ചിത്രത്തിനായി ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, പ്രൊഡ്യൂസേഴ്സ് ഗിൽഡ് (PGA) അവാർഡുകൾ നേടിയ 'One Battle After Another' ആണ് മുൻപന്തിയിൽ നില്‍ക്കുന്നത്. എന്നാൽ റെക്കോർഡ് നാമനിർദ്ദേശങ്ങളുള്ള 'Sinners' കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യൻ വംശജയായ സംവിധായിക ഗീത ഗാന്ധ്ബീറിന്റെ രണ്ട് ചിത്രങ്ങൾ നാമനിർദ്ദേശം ചെയ്യപ്പെട്ടു എന്നത് ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്