മുഖ്യൻ ശാസിച്ചു; പത്മകുമാര്‍ നല്ല കുട്ടിയായി

ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊടുക്കാന്‍ തയ്യാറാക്കിയ റിവ്യുഹര്‍ജി ദേവസ്വം ബോഡ് ഓഫീസിലെ ബോഡിനുകീഴില്‍ ഒളിപ്പിച്ചു. തരം കിട്ടുമ്പോള്‍ പിണറായി വിജയന്‍ കാണാതെ അത് കീറി കത്തിക്കാനാണ് പ്രസിഡന്‍റ് പത്മകുമാറിന്‍റെ തീരുമാനം. 

കഴിഞ്ഞ ദിവസം മുഖ്യനെ കണ്ടിറങ്ങിയ ദേവസ്വം പ്രസിഡന്‍റ് കുറച്ച് ഡയലോഗുകള്‍ കാച്ചിയിരുന്നു. അതിന് നല്ല പെട മുഖ്യന്‍റെ കയ്യില്‍ നിന്ന് കിട്ടി. പെട്ടെന്നുതന്നെ പത്മകുമാര്‍ നല്ല കുട്ടിയായി. പറഞ്ഞതെല്ലാം വിഴുങ്ങി. പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ പുനര്‍മിര്‍മാണത്തിന് കാശ് ചോദിച്ചു ചെന്നപ്പോള്‍ പിണറായി ഓങ്ങിവച്ചിരുന്നതാണ്. അന്ന് തല്ലാതെ വിട്ടു. ഇന്ന് ദാ ഇങ്ങനെ

മുഖ്യന്‍ വഴക്കുപറഞ്ഞതുകൊണ്ടാണോ ഈ മലക്കം മറിച്ചില്‍?