നായ്ക്കളുടെ സമയം

ഇനി നമുക്ക് തലസ്ഥാനം വിട്ട് മധ്യകേരളം വരെ പോകാം. എന്നുവച്ചാല്‍ കോട്ടയത്തിന്. ഇവിടെ നമ്മുടെ യൂത്ത് ഫ്രണ്ടിന്‍റെ സജി മഞ്ഞക്കടമ്പില്‍ ഒന്നാന്തരം ഒരു നായയുമായി ഇറങ്ങിയിട്ടുണ്ട്. പിസി ജോര്‍ജിന്‍റെ കഴുത്തില്‍ തുടലിടാനായിരുന്നു ആദ്യം ശ്രമെങ്കിലും അതിലും അപടകം കുറഞ്ഞ വഴി നായയെ മെരുക്കുന്നതാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പോക്ക്. കേരള കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ പതിനയ്യായിരം പേരിലധികം എത്തിയാല്‍ നായ്ക്കള്‍ക്കായി മാറ്റിവച്ചിരിക്കുന്ന ചോറാകും ഇനി തന്‍റെ ഭക്ഷണമെന്ന് കേട്ടുകേള്‍വിയില്ലാത്തൊരു ശപഥം പിസി എടുത്തിരുന്നു. പിസി മറന്നെങ്കിലും മഞ്ഞക്കടമ്പന്‍ ഒന്നും മറന്നില്ല. പതിനയ്യായിരത്തി ഒന്നുവരെ തല എണ്ണി. പിന്നെ ഒറ്റ വരവായിരുന്നു. 

നായ്ക്കളെല്ലാം പിസി ജോര്‍ജിനോട് കടപ്പെട്ടിരിക്കുന്നു. അച്ചായന്‍ കാരണമാണല്ലോ ചിക്കന്‍ ഫ്രൈ കൂട്ടിയുള്ള ഈ തീറ്റ. ഇതിനാണ് പറയുന്നത് ചോറ് ഇവിടെയും കൂറ് അവിടെയും എന്ന്. നായ്ക്കള്‍ ഒരുങ്ങിയിരിക്കണം. ഭക്ഷണത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള ഒഡീഷന്‍ ഉടന്‍ ഉണ്ടാകും