കൊലയാളി ഗെയിം ബ്ലൂ വെയിൽ, രാജ്യത്ത് മറ്റൊരു കൗമാര ജീവന്‍കൂടി കവര്‍ന്നു. പശ്ചിമ ബംഗാളില്‍ പത്താംക്ലാസുകാരൻ സ്വയം കഴുത്തുഞെരിച്ച് ആത്മഹത്യചെയ്തു. വീടിനുള്ളിലെ കുളിമുറിയിലായിരുന്നു ആത്മഹത്യ. കുട്ടി ബ്ലൂവെയ്‍ലിന് അടിമായായിരുന്നുവെന്ന് സഹപാഠികള്‍ പൊലീസിന് മൊഴിനൽകി
ജാഗ്രതതുടരുമ്പോഴും രാജ്യത്ത് ബ്ലൂവെയ്‍ലിൻറെ പിടിയിലമരുന്ന കൗമാരജീവനുകളുടെ എണ്ണം വർധിക്കുകയാണ്. ഇത്തവണത്തെ ഇര പശ്ചിമബംഗാളിൽനിന്ന്. കിഴക്കൻ മിഡ്നാപൂരിലാണ് ബ്ലൂവെയ്‍ൽ ചലഞ്ച് ഏറ്റെടുത്ത് വിദ്യാർഥി ജീവനൊടുക്കിയത്. പത്താംക്ലാസ് വിദ്യാർഥിയായ അങ്കൻ ദേയെ സ്വന്തംവീടിനുള്ളിലെ കുളിമുറിയിലാണ് മരിച്ചനിലയിൽകണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, കുളിക്കാൻപോയിട്ട് സമയമേറെയായിട്ടും വിദ്യാർഥിയെ തിരികെകാണാത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണമാരംഭിച്ചത്. അകത്തുനിന്നും പൂട്ടിയിരുന്നതിനാൽ ആദ്യം വാതിൽ തുറക്കാനായില്ല. വിളിച്ചിട്ടും തിരിച്ച് പ്രതികരണമൊന്നും ഇല്ലാതായപ്പോൾ വീട്ടുകാർ കുളിമുറിയുടെ വാതിൽ ചവിട്ടിതുറന്നു. ഈ സമയം പ്ലാസ്റ്റിക് കവറുകൊണ്ട് സ്വന്തംമുഖം മൂടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
തുടർന്ന്, വീട്ടുകാർ പൊലീസിൽ വിവരംഅറിയിച്ചു. പ്രാഥമിക പരിശോധനയിൽ കഴുത്ത് സ്വയം ഞെരിച്ച് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണംനടത്തിയ പൊലീസ് പിന്നീട് വിദ്യാർഥിയുടെ സഹപഠികളുമായി സംസാരിച്ചു. ഇവരാണ് അങ്കൻ ദേ കൊലയാളി ഗെയിമായ ബ്ലുവെയിൽ കളിച്ചിരുന്നതായി വെളിപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ബ്ലുവെയിൽ ആത്മഹത്യയായി അങ്കൻ ദേയുടെ മരണംമാറി. നേരത്തെ മുംബൈയിലും വിദ്യാർഥി ജീവനൊടുക്കിയിരുന്നു. കഴിഞ്ഞദിവസം, മഹാരാഷ്ട്രയിലെ സോലാപൂരിലും, മധ്യപ്രദേശിലെ ഇൻഡോറിലും ഓരോ വിദ്യാർഥികളെ ബ്ലൂവെയ്‍ലിൽനിന്ന് രക്ഷപെടുത്തിയിരുന്നു.