കാസര്‍കോട് ഷിറിയയിലെ ശങ്കരനാരായണ ക്ഷേത്ര കവർച്ചക്കേസിൽ അന്വേഷണം ഊർജിതമാക്കി. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ആറ് വിരലടയാളങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മൂന്നാഴ്ച മുമ്പ് സമീപത്തുള്ള മറ്റൊരു ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നത്തിയ സംഘം തന്നെയാണ് ഇതിന് പിന്നിലും എന്ന നിഗമനത്തിലാണ് അന്വേഷണം
ശ്രീകോവിലിന്റെ ഇരുമ്പ് വാതിലിൽ നിന്ന് നാലും, വലിയ കണിക്കവഞ്ചിയിൽ നിന്ന് രണ്ടും, വിരലടയാളങ്ങളാണ് വിദഗ്ദ്ധ പരിശോധനയിൽ ലഭിച്ചത്.ശ്രീകോവിലിന്റെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. കാണിക്കവഞ്ചി കുത്തിതുറക്കാനും ശ്രമം നടത്തി. മൂന്നാഴ്ച മുമ്പ് സമീപത്തെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ മോഷണശ്രമം നടന്നത്തിയ സംഘം തന്നെയാണ് ശങ്കരനാരായണ ക്ഷേത്രക്കവർച്ചയ്ക്ക് പിന്നിലും എന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രധാനവാതിലിലൂടെ അകത്ത് കയറാതെ വശങ്ങളിലെ വാതിൽ തകർത്താണ് ഇരു ക്ഷേത്രത്തിലും മോഷണസംഘം അകത്ത് പ്രവേശിച്ചത്. ഈ സമാനതയാണ് രണ്ടു സംഭവങ്ങൾക്ക് പിന്നിലും ഒരേസംഘമാണെന്ന നിഗമനത്തിന് കാരണം.
കാസര്‍കോട്.മംഗലാപുരം ദേശീയപാതയില്‍ തമ്പടിക്കുന്ന കവര്‍ച്ചസംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഒപ്പം ക്ഷേത്രകവര്‍ച്ച കേസുകളിൽ ശിക്ഷയനുഭവിച്ച് അടുത്തിടെ ജയിലില്‍ നിന്നിറങ്ങിയവരുടെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്.