TOPICS COVERED

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. അതില്‍ ഏറ്റവും പുതിയ വാര്‍ത്ത, ഈ വിവാദത്തിന് തിരികൊളുത്തിയ അനിമോന്‍ എന്ന ബാറുടമ സംഘടനാ നേതാവിന്‍റെ മലക്കം മറിച്ചിലാണ്. കോഴപ്പണമായല്ല, സംഘടനയ്ക്ക് കെട്ടിടം വാങ്ങാനാണ് പണംപിരിച്ചതെന്നാണ് അനിമോന്‍റെ പുതിയ വാദം. ആദ്യ ശബ്ദസന്ദേശത്തില്‍ പറഞ്ഞതെല്ലാം അനിമോന്‍ വിഴുങ്ങിക്കളഞ്ഞു. എന്തായാലും ഇക്കാര്യത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് പറയുന്ന യുഡിഎഫ്, മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ആരോപണ മുന നീട്ടി. എട്ടുവര്‍ഷമായി അധികാരത്തില്‍ ഇല്ലാത്തതിന്റെ പ്രശ്നമാണ് ചില യു.ഡി.എഫ് നേതാക്കള്‍ക്കെന്നായിരുന്നു റിയാസിന്‍റെ മറുപടി. വിവാദം കത്തുന്നതിനിടെ എക്സൈസ് മന്ത്രി യൂറോപ്പിലേക്കും പോയിരിക്കുന്നു. സത്യം പുറത്തുവരാന്‍ ആര് അന്വേഷിക്കണം? 

ENGLISH SUMMARY:

Counter point