ഹോട്ടലുടമയുടെ കൊലയ്ക്ക് പിന്നിലെന്ത്?; വ്യക്തിവൈരാഗ്യമോ ഹണി ട്രാപ്പോ ?

Counter-Point
SHARE

ഇന്നലെ രാത്രി നമ്മളില്‍ കുറെ പേരെങ്കിലും ഉറങ്ങുംമുമ്പ് ആ വാര്‍ത്ത നമ്മളിലേക്ക് എത്തിയിരുന്നു. കോഴിക്കോട്ടെ ഒരു വ്യാപാരി കൊല്ലപ്പെട്ടു, മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിച്ചു, രണ്ടുപേര്‍ പിടിയിലായി എന്ന വിവരം. അതുകേട്ടവര്‍ മാത്രമല്ല, കേരളമാകെ ഇന്നുണര്‍ന്നത് ഈ വാര്‍ത്ത നല്‍കിയ ഷോക്കിലേക്കാണ്. മലപ്പുറം തിരൂര്‍ സ്വദേശിയും കോഴിക്കോട്ട് ഹോട്ടല്‍ നടത്തുന്ന ആളുമായ സിദ്ദിഖിന്റെ കൊലപാതകം. കോഴിക്കോട്ടെ മറ്റൊരു ഹോട്ടലില്‍വച്ച് കൊലപ്പെടുത്തി രണ്ട് ബാഗുകളിലാക്കി ഉപേക്ഷിച്ച മൃതദേഹം ഇന്നുരാവിലെ പാലക്കാട് അട്ടപ്പാടി ഒന്‍പതാം വളവിന് സമീപത്തുനിന്ന് കണ്ടെടുത്തു. പത്തൊമ്പത് വയസുകാരി അടക്കം മൂന്നുപേരാണ് പ്രതികള്‍. രണ്ടുപേര്‍ ചെന്നൈയില്‍ പിടിയിലായി. അവരെ തിരൂരിലേക്ക് പൊലീസ് കൊണ്ടുവരുന്നു. മറ്റേയാള്‍ കോഴിക്കോട്ട് പിടിയിലായി. പല വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ വ്യാഴാഴ്ച തിരൂരില്‍നിന്ന് പുറപ്പെട്ട സിദ്ദിഖ് സ്വന്തം പേരിലെടുത്ത രണ്ട് മുറികള്‍. അതിലൊന്നില്‍വച്ച് കൊല്ലപ്പെടുന്നു. പ്രതികളിലൊരാള്‍ ആ ദിവസം സ്വന്തം ഹോട്ടലില്‍നിന്ന് സിദ്ദിഖ് പുറത്താക്കിയ ജീവനക്കാരന്‍. അപ്പോള്‍ തെളിയാനേറെ. എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം സിദ്ദിഖിന്റെ ക്രൂരവധം തെളിയാന്‍? 

MORE IN COUNTER POINT
SHOW MORE