
കൊല്ലം ഉളിയക്കോവിലിന് പിന്നാലെ തിരുവനന്തപുരം തുമ്പയിലെ മരുന്ന്–കെമിക്കല്‍ സംഭരണ ശാലയും കത്തിയെരുന്നു. തീ അണയ്ക്കാനെത്തിയ ജെ.എസ്.രഞ്ജിത്തെന്ന മിടുക്കനായ ഫയര്‍മാന് കെട്ടിടത്തിന്‍റെ ചുമരിടിഞ്ഞ് വീണ് ദാരുണാന്ത്യം. ഫയർഫോഴ്സിന്റെ അനുമതി ഇല്ലായിരുന്നുവെന്നും കേരള മെഡിക്കല്‍ കോര്‍പറേഷന്‍റെ ഈ കെട്ടിടടത്തിനെന്ന് ഡി.ജി.പി ബി.സന്ധ്യയുടെ സാക്ഷ്യം. എന്നുവച്ചാല്‍ സുരക്ഷാ വീഴ്ചയും പിടിപ്പുകേടും വ്യക്തം. എന്നാല്‍.. ഒരു പടി കൂടി കടന്ന് പ്രതിപക്ഷ ആരോപണം. ഈ തീപിടിത്തങ്ങളില്‍ ദുരൂഹതയുണ്ട്, ഇത് കോവിഡ് കാല അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു. ഈ തീപിടിത്തം സ്വാഭാവികമോ ? ദുരൂഹതയുണ്ടോ ?..