ഏറ്റുമുട്ടി മന്ത്രിയും പ്രതിപക്ഷനേതാവും; കുഴിയോ പഴിയോ പരിഹരിക്കേണ്ടത്?

സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡിലെ മരണങ്ങൾ മനുഷ്യനിർമ്മിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് ഇടപെടല്‍. ജില്ലാകലക്ടര്‍മാര്‍ നോക്കിനില്‍ക്കുന്നതെന്താണെന്ന് രൂക്ഷവിമര്‍ശനവും കോടതി ഉയര്‍ത്തി. അതേസമയം റോഡുകളിലെ കുഴികളെച്ചൊല്ലി പൊതുമരാമത്തു മന്ത്രിയും പ്രതിപക്ഷനേതാവും ഏറ്റുമുട്ടല്‍ തുടരുകയാണ്.  വായ്ത്താരിയും പി.ആര്‍ വര്‍ക്കും മാത്രം പോര, വകുപ്പില്‍ നടക്കുന്നതെന്തെന്ന് പൊതുമരാമത്ത് മന്ത്രി അറിയുകയും വേണമെന്ന്   വി.ഡി.സതീശന്‍ പറഞ്ഞു. സതീശന്റെ മനസിലെ കുഴികളാണ് അടയ്ക്കേണ്ടതെന്ന് മന്ത്രി.  കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കുഴിയോ പഴിയോ പരിഹരിക്കേണ്ടത്?