പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ബലാല്‍സംഗം ചെയ്യുകയും, ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്ത ഇരുപത്തേഴുകാരന് 22 വർഷം തടവുശിക്ഷ. സിംഗപ്പൂര്‍ കോടതിയുടേതാണ് വിധി. 2023 മെയ് മുതൽ 2023 ജൂലൈ വരെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പലവട്ടം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും, മറ്റുപലര്‍ക്കും ഇരയെ കാഴ്ചവയ്ക്കുകയും ചെയ്ത ഫൂങ് യോങ്ങിനാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.

ബലാല്‍സംഗത്തിനിടെ ഫൂങ് യോങ് പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ സിഗരറ്റ് കൊണ്ട് പൊള്ളിക്കുകയും, ‘ആഷ്‌ട്രേ പോലെയാണ് നിന്നെ കണക്കാക്കുന്നത്’ എന്ന് ആക്രോശിക്കുകയും ചെയ്തുവെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ബലാത്സംഗം ഉൾപ്പെടെ ആറ് കുറ്റങ്ങൾ പ്രതി കോടതിയില്‍ സമ്മതിച്ചു. 2023 മെയ് 19ന് പുലർച്ചെ ഒരു ഓൺലൈൻ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമിൽ വച്ചാണ് ഫൂങ് ഇരയുമായി സൗഹൃദത്തിലായത്.

വൈകാരികമായി അടുപ്പം സ്ഥാപിച്ച പ്രതി, അന്ന് രാവിലെ തന്നെ പെണ്‍കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കിടപ്പുമുറിയിൽ വെച്ച് അയാൾ അവളുടെ കൈകൾ വിലങ്ങിട്ട ശേഷം സെക്സ് ടോയ് ഉള്‍പ്പടെ ഉപയോഗിച്ച് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. അടുത്ത ദിവസം, ബൂൺ കെങ് എംആർടി സ്റ്റേഷന് സമീപം വെച്ച് ഫൂങ് പെൺകുട്ടിയെ കണ്ടുമുട്ടി. അവിടെവെച്ച് കുറച്ച് മോഡേണ്‍ വസ്ത്രങ്ങളും ഒരു സെക്‌സ് ടോയ്‌യും അടങ്ങിയ ബാഗും പ്രതി അവൾക്ക് കൈമാറി.

വസ്ത്രം മാറാനും സെക്സ് ടോയ് ഉപയോഗിക്കാനും അയാൾ ഇരയോട് ആവശ്യപ്പെട്ടു. ഉപകരണം അവളുടെ ശരീരത്തിനുള്ളിൽ തന്നെയിരിക്കെ, അവർ ബൂൺ കെങ്ങിൽ നിന്ന് പുങ്‌ഗോളിലേക്ക് ട്രെയിൻ കയറി. യാത്രയ്ക്കിടെ, ഉപകരണം നിയന്ത്രിക്കാൻ ഫൂങ് ഒരു ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നുവെന്നും കോടതിയില്‍ തെളിഞ്ഞു.

പിറ്റേദിവസം പെൺകുട്ടിയെ വിജനമായ ഒരിടത്തെത്തിച്ച്, ബലാത്സംഗം ചെയ്യുകയായിരുന്നു. ലൈംഗിക ബന്ധത്തിനിടയിൽ, ഫൂങ് പുകവലിക്കുകയും, ഇരയെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. തുടര്‍ന്ന് അവളെ വീട്ടിലേക്ക് കൊണ്ടുപോയി വലവട്ടം പെണ്‍കുട്ടി പീഡിപ്പിച്ചു. ഇതിനുശേഷം, ഫൂങ് പെണ്‍കുട്ടിക്ക് 200 മുതൽ 300 ഡോളർ വരെ പണം കടം കൊടുത്തു.

പിന്നീട് ആ പണത്തിന് പകരമായി മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു. തുടർന്ന് ഫൂങ് ഇരയുടെ ടെലിഗ്രാമിലെ പേരും ചിത്രവും, ലൈംഗിക സേവനങ്ങൾ നല്‍കുന്ന രണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പരസ്യപ്പെടുത്തി. പെണ്‍കുട്ടി പലര്‍ക്കായി കാഴ്ച്ച വെച്ച ഫൂങ്ങിന് ഏകദേശം 3,000 ഡോളർ പണമായി ലഭിച്ചുവെന്നും കോടതിയില്‍ തെളിഞ്ഞു.

2023 ജൂൺ 1 നും ജൂൺ 5 നും ഇടയിൽ, 5,000 ഡോളർ നൽകിയില്ലെങ്കിൽ അവളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. ജൂലൈ 9ന് രാവിലെ, ഫൂങ് പെണ്‍കുട്ടിയെ വിജനമായ ഇടത്തെത്തിച്ച് വീണ്ടും പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു. താന്‍ ഗർഭിണിയാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഇര ഫൂങ്ങിന് സന്ദേശം അയച്ചെങ്കിലും അയാളത് അവഗണിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ, താൻ ബലാത്സംഗത്തിന് ഇരയായതായി ഇര അമ്മയോട് വെളിപ്പെടുത്തി. അവര്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫൂങ്ങിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ഇരയെ മാസങ്ങളോളം പീഡിപ്പിക്കുകയും, പലര്‍ക്കായി കാഴ്ച്ച വെച്ച് പണമുണ്ടാക്കുകയും ചെയ്തെന്ന് കോടതിയില്‍ തെളിഞ്ഞതോടെയാണ് പ്രതിക്ക് 22 വര്‍ഷം തടവുശിക്ഷ ലഭിച്ചത്. 

ENGLISH SUMMARY:

A 27-year-old man who made a 13-year-old girl take part in violent sex fetishes and encouraged her to prostitute herself was on July 6 sentenced to 22 years’ jail and 24 strokes of the cane.Among other things, Foong Yong burned the girl’s buttocks with a cigarette during sex, telling the victim that he would treat her as his ashtray. He pleaded guilty to six charges of statutory rape. Another 14 charges for various sexual offences were considered during sentencing.Between May 2023 and July 2023, Foong engaged in multiple penetrative sex acts with the victim on seven occasions, prosecutors told the High Court.