AI Generated image
കാറിൽ 2000 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങിയ ഇരുപതുകാരന്‍ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്താണ് സംഭവം. നെടുമം പുളിവിളാകം വീട്ടിൽ മുഹമ്മദ് സഹീറിയാണ് (20) വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.
22ന് രാത്രി 10 മണിയോടെ, വിഴിഞ്ഞം മുക്കോലയിൽ പ്രവർത്തിക്കുന്ന നയാര പെട്രോൾ പമ്പിലായിരുന്നു സംഭവം. വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ 20കാരന്‍ 2000 രൂപയുടെ പെട്രോൾ അടിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. പെട്രോളടിച്ച് കഴിഞ്ഞതോടെ പണം കൊടുക്കാതെ, ഒന്നും പറയാതെ ജീവനക്കാരനെ കബളിപ്പിച്ച് ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.
മുക്കോല ഭാഗത്തുനിന്നുമാണ് ഇയാള്‍ വാഹനം ഓടിച്ചെത്തിയത്. പെട്രോൾ അടിച്ചു കഴിഞ്ഞയുടൻ അമിത വേഗതയിൽ തെന്നൂർക്കോണം ഭാഗത്തേക്കാണ് ഓടിച്ചു പോയതെന്ന് പമ്പുടമയുടെ പരാതിയില്‍ പറയുന്നു. പൊലീസ് സിസിടിവി ഉള്‍പ്പടെ പരിശോധിച്ചാണ് പ്രതിയെ കണ്ടുപിടിച്ചത്. കഴിഞ്ഞ 16ാം തീയതി തെന്നൂർ കോണത്തെ പമ്പിലും സമാന സംഭവമുണ്ടായതായി പറയുന്നു.