mm-prasad-cpm-3

കോഴിക്കോട് പെരുവയലില്‍ അങ്കണവാടി ജീവനക്കാരിക്ക് നേരെ പഞ്ചായത്ത് അംഗം ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. പെരുവയല്‍ പഞ്ചായത്ത് അംഗം എം.എം.പ്രസാദിനെതിരെയാണ് ആരോപണം. കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

ഈ മാസം ഏഴിനാണ് കേസിന് ആസ്‌പദമായ സംഭവം. പെരുവയല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡ് അംഗമായ പ്രസാദ്  ലൈംഗിക ഉദ്ദേശ്യത്തോടെ കൈയില്‍ കയറിപിടിച്ചുവെന്നാണ് യുവതിയുടെ പരാതി. അങ്കണവാടിയില്‍ മറ്റുജീവനക്കാരില്ലാത്ത സമയത്തായിരുന്നു അതിക്രമം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ സിപിഎമ്മില്‍ നിന്നും പ്രസാദിനെ പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചു.

സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം, അശ്ലീലചുവയോടെ സംസാരിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ പ്രസാദ് ഒളിവില്‍ പോയെന്നാണ് വിവരം. ​കുന്നമംഗലം ഏരിയകമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളാണ് പ്രസാദ് വഹിച്ചിരുന്നത്. പ്രസാദിന്‍റെ രാജി ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരും യുഡിവൈഎഫ് പ്രവര്‍ത്തകരും പെരുവയല്‍ പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തി.

ENGLISH SUMMARY:

A CPM panchayat member in Kozhikode’s Peruvayal has been accused of harassing an Anganwadi worker. Police have registered a case against M.M. Prasad, who is reportedly absconding after the complaint. The CPM has expelled him from the party, while Anganwadi workers and UDF activists staged protests demanding his resignation.