പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് കനത്ത തിരിച്ചടി. പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ പരിശോധിച്ചു. കേസില്‍ വനംവകുപ്പ് ഉടന്‍ കുറ്റപത്രം നല്‍കും.
വേടന്റെ കൈവശമുണ്ടായിരുന്നത് അഞ്ച് വയസ്സുള്ള ഇന്ത്യൻ പുലിയുടെ പല്ലാണ് എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരത്തെ ഉറപ്പായിരുന്നു. കേസിന്റെ ഗൗരവം പരിഗണിച്ചാണ് കൊൽക്കത്തയിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്.
കഞ്ചാവ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെയാണ് പുലിപ്പല്ല് കൈവശം വെച്ചതിന് റാപ്പര്‍ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തതും ഗുരുതര വകുപ്പുകള്‍ചുമത്തി കേസെടുത്തതും. സംരക്ഷിത മൃഗത്തെ വേട്ടയാടി എന്നതുള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിരുന്നു