kochi-bribe

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഉദ്യോഗസ്ഥൻ പിടിയിൽ. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ ബിൽഡിങ് ഇൻസ്പെക്ടർ ദീപേഷ് കുമാറാണ് പിടിയിലായത്. ഗോഡൗണിന് നമ്പർ ഇട്ടുനൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. 20 ലക്ഷം രൂപയാണ് കൈക്കൂലിയായി ദീപേഷ് ആവശ്യപ്പെട്ടത്. 

പിന്നീടത് 15 ലക്ഷമാക്കി കുറയ്ക്കുകയായിരുന്നു. കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതിനെ തുടര്‍ന്ന് വിജിലൻസ് നല്‍കിയ 15 ലക്ഷം രൂപ പരാതിക്കാരൻ ദീപേഷിന് കൈമാറിയത്. 10 ലക്ഷം രൂപയുടെ ചെക്കും, പണമായി 5 ലക്ഷവുമാണ് കൈമാറിയത്.

പണം കൈമാറുന്നതിനിടയാണ് വിജിലൻസ് സംഘമെത്തി ദീപേഷിനെ പിടികൂടിയത്. ഇയാളുടെ മിനിമം കൈക്കൂലി  5 ലക്ഷമാണെന്നാണ് വിവരം. ഏറെ നാളായി വിജിലൻസ് നീരിക്ഷണത്തിലായിരുന്നു ഇയാള്‍.  ദീപേഷിന്റെ സ്വത്ത് സമ്പാദനത്തിൽ അന്വേഷണം നടത്തും. 

ENGLISH SUMMARY:

Kochi bribe case involves a Panchayat official caught accepting a bribe. This building inspector was reportedly demanding a significant sum for issuing a number for a godown, leading to his arrest by the Vigilance.