pocso

പ്രതീകാത്മക ചിത്രം (AI Generated).

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ടുപ്പോയി ലൈംഗികമായി പീഡിപ്പിച്ച മുപ്പതുകാരിക്ക് 20 വര്‍ഷം തടവുശിക്ഷ. രാജസ്ഥാനിലെ ബണ്ടിയിലുള്ള പോക്സോ കോടതിയാണ് യുവതിയെ ശിക്ഷിച്ചത്. 45000 രൂപ പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചു. ലലിബായ് മോഗിയ എന്ന യുവതിയാണ് പീഡനക്കേസില്‍ അഴിക്കുള്ളിലായത്.

2023 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറു വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയുമായി യുവതി ജയ്പുരിലേക്ക് പോയി. അവിടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് തുടര്‍ച്ചയായി ഏഴു ദിവസങ്ങളോളം ലൈംഗികമായി തന്‍റെ മകനെ പീഡിപ്പിച്ചു എന്ന് ഇരയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിക്ക് മദ്യം നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2023 നവംബര്‍ ഏഴിനാണ് ആണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ്, പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. കുറ്റകൃത്യത്തില്‍ പശ്ചാത്താപമുണ്ടെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോടതി പരമാവധി ശിക്ഷ ഇളവ് ചെയ്തിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

ENGLISH SUMMARY:

A POCSO court in Rajastan's Bundi sentenced a woman to 20 years imprisonment for kidnapping and sexually assaulting a 16-year-old boy. The court of Judge Salim Badra also imposed a fine of Rs 45,000 on the convict. On the order by the juvenile justice court at Bundi, the police lodged a case against Lalibai Mogiya (30) on November 7, 2023, for kidnapping and sexually assaulting a teenager. The victim's mother had alleged that Mogiya lured her son, who was 16-year-old at that time, and took him to Jaipur where they stayed in a hotel room. She got the boy drunk and sexually assaulted him for six to seven days.