kolllam-man-sets-house-on-fire-dies-by-suicide

TOPICS COVERED

കൊല്ലം അഞ്ചൽ ഏരൂരിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ചില്ലിങ് പ്ളാൻ്റിന് സമീപം താമസിക്കുന്ന അൻപത്തിയഞ്ചുകാരനായ വിനോദ്കുമാർ ആണ് മരിച്ചത്. മദ്യലഹരിയിലാണ് വിനോദ്കുമാർ വീടിനു തീയിട്ടത്. രാത്രി പത്തിനുശേഷം മദ്യലഹരിയിൽ വിനോദ്കുമാർ ആക്രമണകാരിയായി.

 

അടുക്കളയിൽ നിന്ന് പാചകവാതക സിലിണ്ടർ കിടപ്പുമുറിയിൽ വച്ചശേഷം പാചകവാതകം തുറന്നു വിടുകയായിരുന്നു. ശബ്ദം കേട്ട് കിടപ്പുമുറിയിൽ നിന്ന് ഭാര്യ ലതയും മരുമകൾ കൃഷ്ണയും കുഞ്ഞും വീടിന് പുറത്തിറങ്ങി. മരുമകൾ കൃഷ്ണ പൊലീസിനെ വിവരം അറിയിച്ചു. വീടിന്റെ വാതിലുകൾ അകത്തു നിന്ന് പൂട്ടീയതിനാൽ സ്ഥലത്തെത്തിയ പൊലീസിന് വീടിനുള്ളിൽ കയറാൻ കഴിഞ്ഞില്ല. പൊലീസിന്റെ അനുനയ ശ്രമത്തിനിടെ വിനോദ് വീടിന് തീകൊളുത്തുകയായിരുന്നു. 

നിമിഷ നേരം കൊണ്ട് വീട് അഗ്നിക്കരയായി. തുടർന്ന് മറ്റൊരു മുറിയിൽ കയറി വിനോദ് തൂങ്ങിമരിച്ചു. പത്തു ദിവസത്തിലേറെയായി വിനോദ്കുമാർ മദ്യലഹരിയിൽ ഭാര്യ ലതയെ മർദിക്കുകയും വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകി. തീപിടിച്ച് മേൽക്കൂരയെല്ലാം തകർന്നു താഴെ വീണു. വീട്ടുസാധനങ്ങളും ഇല്ലാതായി. പെയിൻറിങ് ജോലി ചെയ്യുന്നയാളായിരുന്നു മരിച്ച വിനോദ് കുമാർ. 

ENGLISH SUMMARY:

In a shocking incident from Anchal, Kollam, a 55-year-old man, Vinod Kumar, allegedly set his house on fire using a gas cylinder and later died by suicide. The act followed a period of domestic violence under alcohol influence. His wife, daughter-in-law, and grandchild narrowly escaped.