AI image: gemini

AI image: gemini

വിവാഹം കഴിഞ്ഞ് നാലാം മാസം ഭര്‍ത്താവിനെ കൊലപ്പെടുത്തി പെണ്‍കുട്ടി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുറിലാണ് സംഭവം. പതിനേഴുകാരിയും സുഹൃത്തുക്കളും ചേര്‍ന്നാണ് 25കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. രാഹുലെന്ന യുവാവാണ് അതിക്രൂരമായി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തില്‍ പെണ്‍കുട്ടി, പെണ്‍കുട്ടിയുടെ കാമുകന്‍, രണ്ട് കൂട്ടുകാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഷോപ്പിങ് കഴിഞ്ഞ് റസ്റ്റൊറന്‍റില്‍ പോയി ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ബുര്‍ഹാന്‍പുര്‍ എസ്പി  ദേവേന്ദ്ര പട്ടിദാര്‍ പറയുന്നു. തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാലിലെ ചെരുപ്പ് റോഡില്‍ വീണുപോയെന്ന് പെണ്‍കുട്ടി രാഹുലിനോട് പറഞ്ഞു. ഇതെടുക്കാനായി രാഹുല്‍ ബൈക്ക് നിര്‍ത്തിയതിതോടെ പെണ്‍കുട്ടിയുടെ കാമുകന്‍റെ രണ്ട് കൂട്ടുകാര്‍ പിന്നിലൂടെ എത്തി ബീയര്‍ ബോട്ടിലിന് തലയ്ക്കടിച്ചു. ബൈക്കില്‍ നിന്നും രാഹുലിനെ വലിച്ചിഴച്ച് ശരീരമാസകലം 36 വട്ടം കുത്തി. രാഹുല്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നും പൊലീസ് പറയുന്നു.

മരണം ഉറപ്പിച്ചതിന് പിന്നാലെ പെണ്‍കുട്ടി കാമുകനെ വിഡിയോ കോളില്‍ വിളിച്ച് കാണിച്ചുവെന്നും ശേഷം മൃതദേഹം അടുത്തുള്ള വയലില്‍ എറിഞ്ഞ് സംഘം കടന്നുകളഞ്ഞുവെന്നും പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രാഹുലിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അവസാനമായി രാഹുലിനെ ഭാര്യയ്ക്കൊപ്പമാണ് കണ്ടതെന്ന് കുടുംബം മൊഴി നല്‍കി. 

കൊലപാതകത്തിന് ശേഷം പെണ്‍കുട്ടി ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് പലസംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും കാമുകനെയും കൂട്ടുകാരെയും കണ്ടെത്തിയത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം, കൊലപാതക ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 

ENGLISH SUMMARY:

In a shocking crime in Madhya Pradesh, a 17-year-old girl killed her husband just four months after marriage. With help from her lover and his friends, the victim was stabbed 36 times and left dead on the roadside.