dyfi

TOPICS COVERED

പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ മര്‍ദിച്ചെന്ന് കേസ്. തുറിച്ചു നോക്കിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കഴിഞ്ഞ ഡിസംബറിലാണ് ഇവരെ നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചത്. മുന്‍വൈരാഗ്യം തീര്‍ക്കാനാണ് പലരും പാര്‍ട്ടിയിലെത്തിയതെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഡിവൈഎഫ്ഐ മലയാലപ്പുഴ താഴം യൂണിറ്റ് സെക്രട്ടറി.ശ്രീരാജ്,പ്രസിഡന്‍റ് അശ്വിന്‍ എന്നിവര്‍ക്കാണ് മര്‍ദനം ഏറ്റത്.സിപിഎമ്മിലെത്തിയ പ്രണവും,സുഹൃത്ത് അഖിലും കണ്ടാലറിയാവുന്ന മറ്റ് രണ്ട്പേരുമാണ് പ്രതികള്‍.ഇന്നലെ വൈകിട്ട് നാലിന് പത്തനംതിട്ടയില്‍ വച്ച് കൈകൊണ്ടും ഹെല്‍മെറ്റുകൊണ്ടും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി.സംഘര്‍ഷത്തിന് പിന്നാലെ സിപിഎം തന്നെ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും മര്‍ദനമേറ്റവര്‍ വഴങ്ങിയില്ല.കഴിഞ്ഞ ഡിസംബറില്‍ സിപിഎം ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ത്തിയ ദിവസമാണ് പ്രണവടക്കം ബിജെപി പ്രവര്‍ത്തകര്‍  സിപിഎമ്മില്‍ ചേര്‍ന്നത്.അന്നത്തെ ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്‍റേ നേതൃത്വത്തില്‍ ആയിരുന്നു സ്വീകരണം.കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കാപ്പാകേസ് പ്രതി അടക്കമുള്ളവരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സിപിഎമ്മില്‍ ചേര്‍ത്തത് വിവാദമായിരിക്കെയായിരുന്നു വീണ്ടും ആളെ ചേര്‍ത്തത്.അന്ന് ചേര്‍ത്തവരില്‍ കൂടുതല്‍ ക്രിമിനല്‍ കേസ് പ്രതികള്‍ ഉണ്ടായിരുന്നു.പരിശോധനകളില്ലാതെ ഇത്തരത്തില്‍ ബിജെപി പ്രവര്‍ത്തകരെ ചേര്‍ക്കുന്നതില്‍ സിപിഎമ്മിലെ ഒരുവിഭാഗം തന്നെ എതിര്‍പ്പുമായി രംഗത്തുണ്ട്.

ENGLISH SUMMARY:

In Pathanamthitta, former BJP workers who recently joined the CPM have been booked for assaulting DYFI unit leaders. The attack reportedly followed accusations that the DYFI members "exposed" them. The individuals were welcomed into the party last December with garlands, amid criticism that some joined CPM to settle old scores.