Image: X

Image: X

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാമുകനുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ നേരില്‍ കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി യൂട്യൂബര്‍. ഹരിയാനയിലെ ഭിവാനി സ്വദേശിയായ  പ്രവീണിനെ ഭാര്യ രവീണയും കാമുകന്‍ സുരേഷും ചേര്‍ന്ന് കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ഒന്നര വര്‍ഷം മുന്‍പാണ് രവീണയും സുരേഷും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒന്നിച്ച് വിഡിയോകള്‍ ചെയ്യാന്‍ തുടങ്ങി. പലപ്പോഴും ഇതേച്ചൊല്ലി രവീണയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. രവീണയും സുരേഷും തമ്മില്‍ പ്രണയത്തിലാണെന്ന സംശയം പലവട്ടം പ്രവീണ്‍ ചോദിച്ചുവെങ്കിലും രവീണ നിഷേധിച്ചു. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് പ്രവീണ്‍ വീട്ടിലെത്തുമ്പോള്‍ രവീണയും സുരേഷും അടുത്തിടപഴകുന്നത് നേരില്‍ കണ്ടു. ഇതോടെ നിയന്ത്രണം വിട്ട പ്രവീണും  രവീണയും തമ്മല്‍  വാക്കേറ്റമുണ്ടയി.  തുടര്‍ന്ന് രവീണ  തന്‍റെ ഷാള്‍ എടുത്ത് പ്രവീണിന്‍റെ കഴുത്തില്‍ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

രാത്രി  ബൈക്കില്‍ രവീണയ്ക്കും സുരേഷിനും ഇടയിലായി ഇരുത്തി മൃതദഹം  ആറു കിലോമീറ്റര്‍ അപ്പുറമുള്ള അഴുക്കുചാലില്‍ കൊണ്ട് തള്ളി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് അഴുകിത്തുടങ്ങിയ ശരീരം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സിസിടിവികള്‍ പരിശോധിച്ചതോടെ രവീണയെയും സുരേഷിനെയും പൊലീസ് തിരഞ്ഞെത്തുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ 34,000 പേരാണ് രവീണയെ പിന്തുടരുന്നത്. യൂട്യൂബ് ചാനലില്‍ അയ്യായിരം സബ്സ്ക്രൈബേഴ്സും ഉണ്ട്. രവീണ പങ്കുവയ്ക്കുന്ന ഉള്ളടക്കങ്ങളിലേറെയും കുടുംബ ബന്ധങ്ങളിലെ തമാശകളാണ്. ആറുവയസുള്ള മകന്‍ ഇവര്‍ക്കുണ്ട്.

സംഭവ ദിവസം രാവിലെ രവീണ ഷൂട്ടിന് തനിക്കൊപ്പം വന്നുവെന്നും വൈകുന്നേരം തിരികെ രവീണയുടെ വീട്ടിലേക്ക് താനെത്തിയെന്നും സുരേഷ് പൊലീസിനോട് സമ്മതിച്ചു. അരുതാത്ത സാഹചര്യത്തില്‍ പ്രവീണ്‍ തങ്ങളെ കണ്ടതോടെ വഴക്കായെന്നും ഇതോടെയാണ് രവീണ ശ്വാസം മുട്ടിച്ച് കൊന്നതെന്നും സുരേഷ് വെളിപ്പെടുത്തി. വൈകുന്നേരമായപ്പോള്‍ പ്രവീണിനെ ബന്ധുക്കള്‍ തിരഞ്ഞെത്തിയെന്നും എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ തനിക്കറിയില്ലെന്നുമായിരുന്നു മറുപടിയെന്നും പൊലീസ് പറയുന്നു. രാത്രിയായതോടെ താന്‍ വീണ്ടും രവീണ വിളിച്ചതനുസരിച്ച് വീട്ടിലെത്തിയപ്പോഴാണ് മൃതദേഹവുമായി പോയതെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. 

പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് മാര്‍ച്ച് 26ന് പുലര്‍ച്ചെ 12.30 ഓടെ രവീണയും സുരേഷും പ്രവീണിന്‍റെ മൃതദേഹം തങ്ങള്‍ക്കിടയില്‍ വച്ച് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ഓടയിലേക്ക് വലിച്ചെറിഞ്ഞ ശേഷം ഒന്നും സംഭവിച്ചിട്ടില്ലാത്തത് പോലെ മടങ്ങുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളില്‍ വീണ്ടും ബൈക്ക് പതി‍ഞ്ഞപ്പോള്‍ രണ്ടുപേരെ മാത്രമെ കണ്ടെത്താനായുള്ളൂവെന്നതും സംശയത്തിന് ബലം കൂട്ടി. ഇങ്ങനെയാണ് ഇവരിലേക്ക് അന്വേഷണം നീണ്ടത്. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു. 

ENGLISH SUMMARY:

In a shocking incident from Haryana, a YouTuber named Raveena, along with her lover and social media influencer Suresh, strangled her husband Praveen to death after he caught them in an intimate moment. The body was dumped in a drain and discovered three days later.