thrissur-murder-case

തൃശൂര്‍ തൃത്തല്ലൂരില്‍ മദ്യലഹരിയില്‍ ഡ്രൈവറെ സുഹൃത്ത് ടെറസില്‍ നിന്ന് തള്ളിയിട്ടതിനു ശേഷം തലയ്ക്കടിച്ചു കൊന്ന സംഭവത്തിന്‍റെ കാരണങ്ങള്‍ പുറത്ത്. പത്തനംതിട്ട അടൂര്‍ സ്വദേശിയായ അനില്‍കുമാറും കോട്ടയം സ്വദേശിയായ ഷാജന്‍ ചാക്കോയും ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. 

തൃത്തല്ലൂരിലെ ഹരിശ്രീ അരി ഗോഡൗണിലെ ഡ്രൈവറാണ് ഷാജന്‍. നാലു മാസം മുമ്പ് കൂട്ടുകാരനായ അനില്‍കുമാറിനെ ഇവിടേക്ക് ജോലിയ്ക്കു കൊണ്ടുവന്നതും ഷാജനായിരുന്നു. ഇരുവരും ഇന്നലെ രാത്രി ടെറസിലിരുന്നു മദ്യപിക്കുമ്പോള്‍ തര്‍ക്കമുണ്ടായി. മദ്യലഹരിയിലെ ഈ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.  

ജോലി സമയത്തു ഷാജന്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നതായിരുന്നു ചര്‍ച്ച. മദ്യപിച്ച് വണ്ടിയോടിക്കുന്നത് തുടര്‍ന്നാല്‍ ഉടമയോട് പറയുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇതില്‍ പ്രകോപതിനായ ഷാജന്‍ മദ്യലഹരിയില്‍ അനില്‍കുമാറിനെ തള്ളി താഴെയിട്ടു. ശേഷം കെട്ടിടത്തിന്‍റെ താഴെ ഇറങ്ങിച്ചെന്ന് കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പാക്കി. 

കൊലയ്ക്കു ശേഷം, ഗോഡൗണ്‍ ഉടമയേയും വാടാനപ്പിള്ളി പൊലീസിനേയും ഫോണില്‍ വിളിച്ച് വിവരമറിയിച്ചതും ഷാജനാണ്. ഏങ്ങണ്ടിയൂര്‍ എം.ഐ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനില്‍കുമാറിനെ രക്ഷിക്കാനായില്ല. ഷാജനെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY:

Shocking details have emerged in the murder case from Thrithallur, Thrissur, where a man was pushed off a terrace and later fatally struck on the head by his friend under the influence of alcohol. The deceased has been identified as Anilkumar, a native of Adoor in Pathanamthitta, and the accused is Shajan Chacko from Kottayam. Reports indicate that the two had been close friends for a long time. The incident, which began as a drunken altercation, ended in a brutal act of violence, and further investigation is underway to determine the exact motive behind the crime.