പുതുച്ചേരിയിൽ ഗുണ്ടാസംഘ തലവന്റെ മകൻ ഉൾപ്പെടെ 3 യുവാക്കളെ എതിർ സംഘത്തിൽപ്പെട്ടവർ വെട്ടിക്കൊന്നു. റെയിൻബോ നഗറിലെ വീട്ടിലാണു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ 3 യുവാക്കളെ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന കുടിപ്പകയുടെ തുടര്‍ച്ചയായിരുന്നു മൂന്നുപേരുടെ കൊലപാതകത്തിലും കലാശിച്ചത്. പൊലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോഴാണ് റെയിന്‍ബോ നഗറിലെ വീട്ടില്‍ മൂന്നുയുവാക്കളെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരിൽ 2 പേർ മരിച്ച നിലയിലായിരുന്നു. ഒരാളെ പൊലീസിലെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുപ്രസിദ്ധ ഗുണ്ട തെസ്ഥാന്റെ മകൻ റാഷി, ദേവ, ആദി എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഡിഐജി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് അന്വേണഷത്തിന് നേതൃത്വം നല്‍കുന്നത്. അന്വേഷണത്തിൽ ടിവി നഗറിലെ ഗുണ്ട സത്യയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. 2008ൽ എതിർ സംഘത്തിന്റെ ആക്രമണത്തിൽ തെസ്ഥാൻ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇരു വിഭാഗങ്ങളും തമ്മിൽ പരസ്പരമുള്ള ആക്രമണങ്ങളും തുടർക്കഥയായിരുന്നു. ഇതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്നു പൊലീസ് പറയുന്നു. മരിച്ച 3 യുവാക്കളും പൊലീസിന്റെ ക്രിമിനൽ പട്ടികയിൽ ഉൾപ്പെട്ടവരാണ്.