ജി 20 ഉച്ചകോടിക്ക് ജര്‍മനിയില്‍ തുടക്കം. കാലാവസ്ഥാമാറ്റം, വ്യാപാര,സുരക്ഷാസഹകരണങ്ങള്‍ തുടങ്ങിയവ ലോകത്തെ വന്‍ശക്തി രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ചര്‍ച്ചയാവും. യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നിലപാടുകള്‍ വിമര്‍ശനമേറ്റുവാങ്ങിയേക്കും. ഉച്ചകോടിക്കെതിരെ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം അരങ്ങേറി
ആഗോളവല്‍ക്കരണത്തിനും മുതലാളിത്തത്തിനുമെതിരായ വന്‍ പ്രതിഷേധങ്ങള്‍ക്ക് നടുവിലാണ് രാഷ്ട്രത്തലവന്‍മാര്‍ ഹാംബുര്‍ഗില്‍ വിമാനമിറങ്ങിയത്. റോഡുകള്‍ ഉപരോധിച്ചും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും മുന്നേറിയ പ്രതിഷേധക്കാരും പൊലീസും തവണ ഏറ്റുമുട്ടി.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്, ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രേോണ്‍, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ,പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധങ്ങളറിയിക്കാതെ ലോകനേതാക്കളെ സുരക്ഷാസേന ഉച്ചകോടിയുടെ വേദിയിലെത്തിച്ചു. ജി.20 അധ്യക്ഷ ജര്‍മന്‍ ചാന്‍സലര്‍ ആംഗലമെര്‍ക്കല്‍ നേതാക്കളെ സ്വീകരിച്ചു. കാലാവസ്ഥാ വ്യതിയാനവും വ്യാപാരകരാറുകളും മുഖ്യ ചര്‍ച്ചയാവുന്ന ഉച്ചോകോടിയില്‍ പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റവും ട്രാൻസ് പസിഫിക് വ്യാപാര പങ്കാളിത്ത കരാറിനോടുള്ള നിലപാടും പ്രാദേശികവാദവും അടക്കമുള്ള ട്രംപ് നിലപാടുകള്‍ വന്‍വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമെന്നാണ് സൂചന.