ഇന്ത്യയെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചിത്രമെന്ന വ്യാജേന പലസ്തീന്‍ യുവതിയുടെ ചിത്രം ഐക്യരാഷ്ട്രസഭയില്‍ ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാനെതിരെ വ്യാപക പ്രതിഷേ·ധം. ഇന്ത്യന്‍സേനയുടെ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെന്നു പറഞ്ഞാണ് പാക് സ്ഥാനപതി ചിത്രം ഉയര്‍ത്തിക്കാട്ടിയത്. ചിത്രം വ്യാജമാണെന്ന് രാജ്യാന്തരമാധ്യമങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് പാക്കിസ്ഥാന് നാണക്കേടായി
ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗത്തിന് മറുപടി നൽകുന്നതിനിടെ പാക്ക് സ്ഥാനപതി മലീഹ ലോധി ഉയർത്തിക്കാട്ടിയ ഈ ചിത്രമാണ് വിവാദമായത്. സ്ത്രീ-പുരുഷ ഭേദമില്ലാതെ കശ്മീരികൾ ഇന്ത്യൻ സേനയുടെ അക്രമത്തിന് ഇരയാകുകയാണെന്ന് ആരോപിച്ചാണ് മലീഹ ലോധി, മുഖത്താകെ പരുക്കേറ്റ യുവതിയുടെ ചിത്രം ഉയർത്തിക്കാട്ടിയത്. കശ്മീരിലെ ജനങ്ങൾ ഇന്ത്യൻ സേനയുടെ പെല്ലെറ്റ് തോക്കുകൾക്ക് ഇരയാകുന്നു എന്നായിരുന്നു ആരോപണം. എന്നാലിത് ഗാസയിൽ 2014ൽ ഇസ്രയേൽ വ്യോമസേനയുടെ ആക്രമണത്തിന് ഇരയായ യുവതിയുടെ ചിത്രമാണിതെന്ന്
വ്യക്തമാക്കി രാജ്യാന്തര മാധ്യമങ്ങൾ ഉൾപ്പെടെ രംഗത്തെത്തി. അന്ന് പ്രസിദ്ധീകരിച്ച ചിത്രം ദി ഗാര്‍ഡിയന്‍ പത്രത്തിന്‍റെ ഒാണ്‍ലൈന്‍ സൈറ്റില്‍ ഇപ്പോഴുമുണ്ട്. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാനെ ശക്തമായി കടന്നാക്രമിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാക്കിസ്ഥാന്‍ തീവ്രവാദം ഉല്‍പാദിപ്പിക്കുന്നതായി കടുത്ത ഭാഷയില്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടി പ്രസംഗത്തിലാണ് മലീഹ ലോദി തെറ്റായ ചിത്രം ഉയർത്തിക്കാട്ടി പ്രതിരോധിക്കാൻ ശ്രമിച്ചത്.