E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:00 AM IST

Facebook
Twitter
Google Plus
Youtube

More in Sports

റാഫ നീയാണു നമ്പർ വൺ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

run-out-rafael-nadal
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുതിരയുടെ വേഗവും കാളക്കൂറ്റന്റെ കരുത്തും ഒട്ടകത്തിന്റെ സ്റ്റാമിനയും ചേര്‍ന്നതാണ് റഫേല്‍നദാല്‍എന്ന ടെന്നിസ് താരം. ടെന്നിസ് കോര്‍ട്ടിലെ നദാലിന്റെ കളികണ്ടാല്‍ഇത് മനസിലാകും. കാല്‍മുട്ടിലെയും കൈക്കുഴയിലെയും പരുക്കുമൂലം ഫോം മങ്ങിയ റഫേല്‍നദാല്‍ഇനിയൊരു ഗ്രാന്‍ഡ്സ്ലാം കിരീടം നേടുമോയെന്ന് സംശയിച്ചവര്‍ക്കുള്ള മറുപടിയാണ് റോളങ്ഗാരോയിലെ പത്തരമാറ്റുള്ള കിരീട ജയം.  ഫ്രഞ്ച് ഓപ്പണ്‍പത്തുതവണ നേടി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം കൂടുതല്‍തവണ നേടുന്ന താരമെന്ന ബഹുമതി സ്വന്തംപേരിലാക്കി.  

ഹാര്‍ഡ് കോര്‍‌ട്ടുകളെയും പുല്‍ത്തകിടിയെയും ഇഷ്ടപ്പെടാതിരുന്ന കളിമണ്ണിനെ മാത്രം സ്നേഹിച്ച താരം. ഹാര്‍ഡ്കോര്‍ട്ടില്‍നടക്കുന്ന ഓസ്ട്രേലിയന്‍ഓപ്പണ്‍നേടിയത് 2009ല്‍മാത്രം. 2005ല്‍തുടങ്ങിയ ഫ്രഞ്ച് ഓപ്പണ്‍കിരീട നേട്ടം 2017ലെത്തുമ്പോള്‍പത്തായി. ഇതിനിടെയില്‍നഷ്ടമായത് 2009ലും 2015ലും 2016ലും മാത്രം. 2008ലും 2010ലും കളിമണ്‍കോര്‍ട്ടിലെ കരുത്തിന്റെ ബലത്തില്‍വിംബിള്‍ഡണിലെ പച്ചപ്പുല്‍ത്തകിടിയില്‍കളിച്ചുനേടി. 2010ലും 2013ലും യുഎസ് ഓപ്പണും നേടി. 

കരിയറിന്റെ തുടക്കത്തില്‍പ്രതിരോധത്തില്‍ഊന്നിക്കളിച്ചിരുന്ന റാഫയുടെ തന്ത്രം എതിരാളിയെ കൂടുതല്‍കളിപ്പിച്ച് തളര്‍ത്തുന്ന രീതിയായിരുന്നു. എന്നാലിത് പരുക്ക് ഏല്‍ക്കാനുള്ള സാധ്യത കൂട്ടുന്ന കളി ശൈലിയായിരുന്നു. സര്‍വുകള്‍ക്ക് അധികം കരുത്തില്ലാത്ത (ഫെ‍ഡററുടെയും ജോക്കോവിച്ചിന്റെയും സര്‍വുമായി താര‌തമ്യം ചെയ്യുമ്പോള്‍) റാഫയുടെ ശക്തി ഫോര്‍ഹാന്‍ഡിലും ക്രോസ് കോര്‍ട്ട് ബാക്്ഹാന്‍‍ഡിലുമാണ്. 2008വരെ എതിരാളിയെ തളര്‍ത്തുന്ന പ്രതിരോധത്തിലൂന്നിക്കളിച്ച റാഫയ്ക്ക് 2009ല്‍പരുക്ക് വിടാതെ പുറകെകൂടി. വേദനമാത്രം തന്ന ഇടംകാൽമുട്ടിനെയും കളിയിലെ സാങ്കേതിക പോരായ്‌മകളെയും തോൽപിച്ചു. കളിയുടെ ശൈലിമാറ്റിയാണ് റാഫ തിരിച്ചുവന്നത്.  കോർട്ടിനു കുറുകെ മൂളിപ്പറന്നിരുന്ന ഫോർഹാൻഡ് സ്ട്രോക്കുകളിലും ഇന്നിപ്പോള്‍മാറ്റം സംഭവിച്ചിരിക്കുന്നു. 

റാഫ എന്നു വിളിക്കുന്ന റാഫേൽ നദാൽ സ്‌പെയിനിലെ മയോര്‍ക്കയിൽ 1986ലാണു ജനിച്ചത്. നാലാം വയസ്സിൽ അമ്മാവൻമാരായ ടോണി നദാലും  മിഗുവേൽ ഏൻജൽ നദാലും ആണ് റാഫയെ കളിക്കളത്തിലേക്ക് കൂട്ടിയത്. ബാര്‍സിലോനയുടെയും റയല്‍മഡ്രിഡിന്റെയും കളിത്തട്ടില്‍വളര്‍ന്ന അമ്മാവന്‍മാര്‍പയ്യനെ ടെന്നിസ് കോര്‍ട്ടിലേക്കാണ് കൂട്ടിയത്. ടോണി പിന്നീടു നദാലിന്റെ കോച്ചായി. അമ്മാവന്‍മാരുടെ ഫുട്ബോള്‍കമ്പം റാഫയ്ക്കും കിട്ടിയെങ്കിലും ടെന്നിസ് കോര്‍ട്ടിലാണ് തിളങ്ങിയത്. റാക്കറ്റിന് മുന്നിലും പിന്നിലും പോരാട്ടങ്ങളിലൂടെ വളർന്നതാരമാണ് റാഫ. ബാഴ്‌സിലോണയിൽ ടെന്നിസ് പരിശീലനം തുടങ്ങിയതോടെയാണ് വളർച്ചയുടെ റാക്കറ്റുകൾക്ക ് കരുത്താവുന്നത്.

എട്ടാംവയസ്സിൽ തന്നെ പന്ത്രണ്ട് വയസ്സിൽ താഴെയുള്ളവരുടെ പ്രാദേശിക ടൂർണമെന്റിൽ കിരീടം നേടി പ്രതിഭയുടെ വരവറിയിച്ചു. പതിനഞ്ചാം വയസ്സിൽ ആദ്യ എടിപി മൽസരം വിജയിച്ച നദാൽ ഈനേട്ടം കൈവരിക്കുന്ന ലോകത്തെ ഒൻപതാമത്തെ താരമായി.തുടർന്ന് തുടർച്ചയായി രണ്ട് ചലഞ്ചേല്‌സ് കിരീടം. റാങ്കിങിൽ 50ാം സ്‌ഥാനത്ത്. 2001ല്‍പ്രഫഷനല്‍ടെന്നിസ് താരമായി മാറിയ റാഫ 2003 മുതല്‍ഗ്രാന്‍ഡ്സ്ലാമിലേക്ക്. ടീനേജിൽ തന്നെ ലോക രണ്ടാം നമ്പർ ആയ മൂന്നാമത്തെ താരമായ റാഫേല്‍നദാല്‍കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ നേടുന്ന താരമായി മാറി. ഫ്രഞ്ച്‌ഓപ്പണും വിബിൾഡണും ഒളിംപിക്‌സ് 

സ്വർണവും ഒരേവർഷം നേടിയ പുരുഷതാരമാണ് റാഫ. 2008ലായിരുന്നു ഈ നേട്ടം. 2009 പരുക്കിന്റെ പിടിയിലായി. എങ്കിലും 2010ല്‍കിരീടങ്ങളിലേക്ക് തിരിച്ചെത്തി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :