E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

അഭിമാനത്തോടെ അര്‍ജന്റീന‌യും മെസിയും; വേദനയായി നെതര്‍ലന്‍ഡ്സും റോബനും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആരാധകരുടെ ആശങ്ക അകന്നു. ശത്രുക്കളുടെ ആശ, നിരാശയായി. റഷ്യയില്‍ അര്‍ജന്റീന കളിക്കും. അതും മെസിയുടെ ചിറകേറിത്തന്നെ. പക്ഷെ ഫുട്ബോള്‍ പ്രേമികളെ നിരാശയിലാക്കുന്ന മറ്റൊന്ന് കളിക്കളത്തില്‍ സംഭവിച്ചു. നെതര്‍ലന്‍ഡ്സ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല.

പ്ലേ ഓഫ് കളിച്ചെങ്കിലും അര്‍ജന്റീന റഷ്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ റൗണ്ട് കളിക്കുമോ എന്നായിരുന്നു ഇക്വഡോറിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ അര്‍ജന്റീനയ്ക്ക് മുന്നിലുണ്ടായിരുന്നത്. ജയിച്ചാല്‍ മാത്രം പ്രതീക്ഷ നില്‍ക്കെ മെസിയും ടീമും ബൂട്ടുകെട്ടി ഇറങ്ങി. ആരാധകര്‍ ശ്വാസമടക്കി നില്‍ക്കുമ്പോള്‍ നെഞ്ചുപിളര്‍ത്തി ഇക്വഡോറിന്റെ വക ഒന്ന്.ഇബാര റൊമാരിയോ ആണ് അര്‍ജന്റീയുടെ ഇടനെഞ്ചിലേക്ക് ആ ഗോള്‍‌ അടിച്ചത്. പിന്നെ കണ്ടത് മിശിഹാ, മെസിയിലേക്ക് ഇറങ്ങുന്നതണ്. 11,18,62 മിനിറ്റുകളില്‍ മെസി ആരാധകരുടെ ആശങ്ക അകറ്റി. എതിരാളികളുടെ ആശ അരിഞ്ഞുവീഴ്ത്തി.

Arjen-Robben

പ്ലേ ഓഫ് കളിച്ചെങ്കിലും ലോകകപ്പിനെത്തണേ എന്ന് ആരാധകര്‍ പ്രാര്‍ഥിച്ചിടത്ത് ദക്ഷിണ അമേരിക്കന്‍ റൗണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തോടെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടി.ദക്ഷിണ അമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് ബ്രസീല്‍ ഒന്നാംസ്ഥാനക്കാരായും യുറഗ്വായ് രണ്ടാം സ്ഥാനക്കാരായും അര്‍ജന്റീന മൂന്നാംസ്ഥാനക്കാരായും കൊളംബിയ നാലാംസ്ഥാനക്കാരായും റഷ്യയിലേക്ക് പറക്കും.

 2014ല്‍ അവസാന പതിനാറില്‍ കളിച്ച ചിലെയ്ക്ക് റഷ്യയിലെ ലോകകപ്പില്‍ കാഴ്ചക്കാരായി ഇരിക്കേണ്ടിവരും.  ബ്രീസില്‍ ആണ് ചിലെയെ ഗാലറിയിലാക്കിയത്. അഞ്ചാംസ്ഥാനത്തോടെ പെറു പ്ലേ ഓഫ് കളിക്കും. വെനസ്വേലയോട് തോറ്റതാണ് പെറുവിന് വിനയായത്. നവംബറിലാണ് പ്ലേ ഓഫ്. എന്നാല്‍ വാഴ്ന്‍പേഴ്സിയുടെ ഹെഡറും റോബന്റെ ബുള്ളറ്റ് ഷോട്ടും ഷ്നൈഡറുടെ ആക്രമണവും റഷ്യയില്‍ കാണാനാവില്ല.  അര്‍ജന്റീന കയറിയെങ്കിലും നെതര്‍ലന്‍ഡ്സിന്റെ വീഴ്ച വന്‍ തിരിച്ചടിയായി. 2014ല്‍ മൂന്നാംസ്ഥാനം നേടിയ ടീം റഷ്യയിലേക്കില്ല. 

ഗ്രൂപ്പില്‍ നിന്ന് രണ്ട് സ്ഥാനക്കാര്‍ക്ക് മാത്രം യോഗ്യത എന്നിരിക്കെ ഗ്രൂപ്പ് എയില്‍ നെതര്‍ലന്‍ഡസ് മൂന്നാംസ്ഥാനത്തായി. സ്വീഡനെതിരായ അവസാന പോരാട്ടത്തില്‍ ജയിച്ചെങ്കിലും ഓറഞ്ച് പടക്ക് ലോകകപ്പില്‍ കാഴ്ചക്കാരാകേണ്ടി വന്നു. ഇരട്ടഗോളടിച്ച ആര്യന്‍ റോബന്‍ രാജ്യാന്തര ഫുട്ബോളിനോടും വിടചൊല്ലി. ഗ്രൂപ്പില്‍ 10 മല്‍സരം കളിച്ച നെതര്‍ലന്‍ഡ് ആറു മല്‍സരം ജയിച്ചു. ഒരു മല്‍സരത്തില്‍ സമനില നേടി. തോറ്റത് മൂന്നില്‍ മാത്രം. യൂറോപ്പില്‍ നിന്നുള്ള പോരാട്ടം എത്രമാത്രം കടുത്തതെന്ന് ഇത് വ്യക്തമാക്കുന്നു. 2003 മുതല്‍ നെതര്‍ലന്‍ഡ്സിനായി കളിക്കുന്ന റോബന്‍ 96 മല്‍സരങ്ങളില്‍നിന്ന് 37 ഗോള്‍ നേടി. 

വേഗവും കൃത്യതയുമായി ഇടതും വലതും വിങ്ങിലൂടെ ഓടിക്കയറുന്ന റോബനെ ഇനി കാണാനാവില്ല. വലതുവിങ്ങില്‍ നിന്ന് ഇടങ്കാല്‍ ഷോട്ടുതിര്‍ക്കാന്‍ റോബനെത്തില്ല. റഷ്യയിലേക്കുള്ള വഴിയില്‍ പൊഴിഞ്ഞുപോയ ഓറഞ്ച് പടയ്ക്ക് വിട. റഷ്യയിലേക്ക് പറക്കുന്ന അര്‍ജന്റീനയ്ക്ക് ആശംസകള്‍.