ഇടതുപക്ഷരാഷ്ട്രീയത്തെ പിടിച്ചുലച്ച ടി.പി.ചന്ദ്രശേഖരൻ വധത്തിന് ഇന്ന് അഞ്ചാണ്ട്. വധത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന ആര്‍എംപി ആവശ്യം പരിഗണിക്കപ്പടാത്ത സാഹചര്യത്തിലാണ് വടകര ഒാര്‍ക്കാട്ടേരിയില്‍ ടിപി ദിനാചരണം നടക്കുന്നത്.
.2012 മേയ് നാല് രാത്രി പത്തേകാലിനാണ് വടകര വള്ളിക്കാട്ടാണ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളില്‍ കൊലപാതകരാഷ്ട്രീയം ടിപിയുടെ േപരില്‍ ചോദ്യം ചെയ്യപ്പെട്ടു. വധത്തിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ചന്ദ്രശേഖരന്റെ കുടുംബവും പാർട്ടിയും. ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വടകര ഒഞ്ചിയത്ത് രാവിലെ പുഷ്പാർച്ച നടന്നു. നിരവധി പാർട്ടി പ്രവർത്തകരും കെ.കെ.രമ, എൻ. വേണു തുടങ്ങിയ നേതാക്കളും പങ്കെടുത്തു.