ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ചതായി വിവരാവകാശ രേഖ. പതിമൂന്നാം പ്രതി പി.കുഞ്ഞനന്തന് 144 ദിവസവും എട്ടാം പ്രതി കെ.സി.രാമചന്ദ്രന് 90 ദിവസവും പരോള്‍ അനുവദിച്ചു. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയ്ക്ക് ജയില്‍മേധാവി നല്‍കിയ മറുപടിയിലാണ് നിയമലംഘനം വ്യക്തമായിരിക്കുന്നത്.
വര്‍ഷത്തില്‍ പരമാവധി 60 ദിവസം പരോളെന്ന നിയമം മറികടന്നാണ് പ്രധാന പ്രതികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് രമ ഡി ജി പിക്ക് പരാതി നല്കി. ക്രമക്കേടിന് പിന്നില്‍ ഭരണസ്വാധീനമാണെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചത്. ഇക്കാര്യത്തില് പ്രതിപക്ഷനേതാവ് ഇടപടണമെന്ന് രമ ആവശ്യപ്പെട്ടു.
പരോളിലിറങ്ങിയ പ്രതികള്‍ക്ക് സിപിഎം നേതൃത്വം സ്വീകരണം നല്‍കിയതിന്റെ ചിത്രങ്ങളും രമ കൈമാറിയ പരാതിയിലുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും രമ വ്യക്തമാക്കുന്നു.