E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:45 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

മൊബൈൽ ഉപയോഗം: ടിപി കേസ് പ്രതികൾ മറ്റൊരു ബ്ലോക്കിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

tp-case-accused ടിപി കേസ് പ്രതികൾ കോഴിക്കോട് ജില്ലാ ജയിലിൽനിന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത ചിത്രം (ഫയൽ)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിച്ചതിനു ടിപി കേസിലെ പ്രതികൾ അടക്കമുള്ള മൂന്നു തടവുകാരെ യുടി ബ്ലോക്കിലേക്കു മാറ്റി. ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ പൂജപ്പുര പൊലീസ് കേസ് എടുത്തു. ജയിൽ ആശുപത്രിയും ജീവനക്കാരുടെ കന്റീനുമാണു തടവുകാരുടെ വിഹാരകേന്ദ്രമെന്നു സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോണുകളും സിം കാർഡുകളും വിശദ പരിശോധനയ്ക്കായി പൂജപ്പുര പൊലീസിനു കൈമാറി. സംഭവത്തെക്കു‌റിച്ച് അന്വേഷിക്കാൻ ജയിൽ ഡിഐജി ബി.പ്രദീപിനെ ജയിൽ മേധാവി ആർ.ശ്രീലേഖ ചുമതലപ്പെടുത്തി.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി അണ്ണൻ സിജിത്ത്, മറ്റൊരു കേസിലെ പ്രതി പ്രദീപ് എന്നിവരെ പാർപ്പിച്ചിരുന്ന ഒന്നാം ബ്ലോക്കിലെ സെല്ലിൽനിന്നാണു രണ്ടു മൊബൈൽ ഫോണുകൾ, ചാർജർ, ബാറ്ററി എന്നിവ ഞായർ രാത്രി അധികൃതർ പിടിച്ചത്. അതോടൊപ്പം ജയിൽ ആശുപത്രിയിൽ ഡോക്ടറുടെ കംപ്യൂട്ടർ വഴി കാരണവർ വധക്കേസിലെ പ്രതി ബാഷിദ് അലി ഇന്റർനെറ്റ് ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവരെ മൂന്നുപേരെയുമാണു ജയിലിനുള്ളിൽ കുറ്റകൃത്യം കാണിക്കുന്നവരെ പാർപ്പിക്കുന്ന അണ്ടർ ട്രയൽ (യുടി) ബ്ലോക്കിലേക്ക് ഇന്നലെ മാറ്റിയത്. ഒന്നാം ബ്ളോക്കിൽ ടിപി കേസിലെ മറ്റൊരു പ്രതി റഫീക്കും ഉണ്ടെങ്കിലും അയാളുടെ സെല്ലിൽനിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന കാരണത്താൽ ഇളവു നൽകി അവിടെ തുടരാൻ അനുവദിച്ചു.

ഒന്നാം ബ്ലോക്കിൽനിന്നും ആശുപത്രിയിൽനിന്നുമായി ഒരു ഹെഡ്സെറ്റ്, മൾട്ടി ചാർജർ, 260 രൂപ എന്നിവ കണ്ടെടുത്തിട്ടുണ്ട്.നേരത്തേ ടിപി കേസിലെ മറ്റൊരു പ്രതി ട്രൗസർ മനോജിനെ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേനാക്കിയിരുന്നു. അതിനുശേഷം ജയിൽ ആശുപത്രിയിലായിരുന്നു ഇയാളുടെ വിശ്രമം. എന്നാൽ പിന്നീട് ഉന്നതങ്ങളിൽനിന്നുള്ള നിർദേശ പ്രകാരം ജയിലിലെ തോട്ടം ജോലിക്കാരായ ടിപി കേസിലെ പ്രതികളായ സിജിത്തിനെയും റഫീക്കിനെയും കൂടി ജയിൽ ആശുപത്രിയിലാക്കി. ഇവർക്ക് അവിടെ ഒരു ജോലിയും ഇല്ലായിരുന്നു. ബാഷിദ് അലിയാണു വർഷങ്ങളായി ജയിൽ ആശുപത്രിയിലെ മുഖ്യ ജീവനക്കാരൻ. ‍ജയിലിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതായി ജയിൽ മേധാവി എഡിജിപി ആർ.ശ്രീലേഖയ്ക്കു പരാതി ലഭിച്ചിരുന്നു. ജയിൽ സൂപ്രണ്ട് എസ്.സന്തോഷ്, ഡപ്യൂട്ടി ജയിലർമാരായ രാജേഷ് കുമാർ, അനന്തൻ ആശാരി എന്നിവരുടെ നേതൃത്വത്തിൽ മുപ്പതോളം ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.

കാരണവർ കേസിലെ പ്രതി ബാഷിദ് അലിയെ ചോദ്യം ചെയ്തപ്പോൾ മൊബൈൽ ഫോൺ വഴിയാണ് ഇന്റർനെറ്റ് ഉപയോഗിച്ചതെന്ന് ഇയാൾ പറഞ്ഞതായി ജയിൽ അധികൃതർ പറയുന്നു. എന്നാൽ ഇയാളുടെ ഫോൺ കണ്ടെത്താനായില്ല. ജയിൽ ആശുപത്രിയിലെ സഹായി എന്ന നിലയിൽ വിഐപി തടവുകാരും ഡോക്ടർമാരുമായി ഇയാൾ അടുത്ത ബന്ധം പൂലർത്തിയിരുന്നു. ഡോക്ടർമാർ പോയിക്കഴിഞ്ഞാൽ അവരുടെ കംപ്യൂട്ടറിൽ പല തടവുകാരും ഇയാളുടെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതായി ജീവനക്കാർ പറയുന്നു. ഈ ആരോപണം ഉണ്ടായതിനെ തുടർന്നു ബാഷിദ് അലിയെ ആശുപത്രിയിൽനിന്നു മാറ്റാൻ ജയിൽ സൂപ്രണ്ട് നിർദേശിച്ചു. എന്നാൽ ഇവിടത്തെ രണ്ടു ഡോക്ടർമാർ ഇതിനെ എതിർത്തു. അതോടെ അയാളെ മാറ്റാൻ ജയിൽ അധികൃതർക്കു കഴിഞ്ഞില്ല. ടിപി കേസിലെ പ്രതികൾ അടക്കമുള്ളവരാണു ജീവനക്കാരുടെ കന്റീനിൽ പോയി ഡോക്ടർമാർക്കും ഉദ്യോഗസ്ഥർക്കും ഭക്ഷണം വാങ്ങി വരുന്നത്. പുറത്തെ ഭക്ഷണം അകത്തു കയറ്റാൻ പാടില്ലെന്നാണു ചട്ടം. എന്നാൽ ഇവർക്ക് അതൊന്നും ബാധകമല്ല. പരിശോധന പോലുമില്ലാതെയാണു ഭക്ഷണപ്പൊതികൾ അകത്തു വിടുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :