കുവൈത്തില്‍ പുറംജോലിക്കാർക്കുള്ള ഉച്ചവിശ്രമം ജൂൺ ഒന്നിന് നിലവിൽ വരും. ഓഗസ്റ്റ് 31 വരെ പകൽ 11 മുതൽ വൈകിട്ട് നാലുവരെയാണ് വിശ്രമം നല്‍കേണ്ടത്. കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിനുവേണ്ടിയാണ് ഉച്ചവിശ്രമം നല്‍കുന്നത്. ഈ സമയങ്ങളില്‍ നിയമം ലംഘിച്ച് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മാൻപവർ പബ്ലിക്ക് അതോറിറ്റി അറിയിച്ചു.
നിയമലംഘനം കണ്ടെത്തിയാൽ ആദ്യം നോട്ടീസ് നൽകും. ആവർത്തിക്കപ്പെട്ടാൽ ഒരു തൊഴിലാളിക്ക് 100 ദിനാർ എന്ന കണക്കിൽ പിഴയും ചുമത്തും. അത്തരം സ്ഥാപനങ്ങൾക്കെതിരെ മറ്റു നിയമനടപടികളും ഉണ്ടാകും. ഉച്ചവിശ്രമത്തിനായി നൽകുന്ന സമയനഷ്ടം രാവിലെയോ വൈകിട്ടോ ആയി പരിഹരിക്കാവുന്നതാണ്. നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കും. കഴിഞ്ഞ വർഷം 691 സൈറ്റുകളിൽ നടത്തിയ പരിശോധനയിൽ 705 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു.