കുവൈത്ത് ആരോഗ്യമേഖലയിൽ സ്വദേശി നഴ്സുമാർക്ക് കൂടുതൽ അവസരം ലഭ്യമാക്കുന്നതിന് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. രാജ്യത്തെ നഴ്സിങ് കോളജ് കേന്ദ്രമാക്കി പരിശീലനം ഊര്‍ജിതമാക്കാനാണ് പദ്ധതി. മലയാളികളടക്കം ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയിലെ പരിഷ്കാരം വിദേശ നഴ്സുമാര്‍ക്ക് തിരിച്ചടിയാവും.
നഴ്സിങ് ജോലിയിൽ സ്വദേശികള്‍ക്ക് ക്വാട്ട നിശ്ചിയിച്ചിട്ടുണ്ടെങ്കിലും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കിട്ടാനില്ല. ഈ അവസ്ഥ മറികടക്കാനാണ് നഴ്സിങ് പരിശീലനം ഊര്‍ജിതമാക്കുന്നത്. ബാച്ച്‌ലർ ഓഫ് നഴ്സിങ്, ബാച്ച്ലർ ഓഫ് സ്കൂൾ നഴ്സിങ്, ബാച്ച്ലർ ഓഫ് കംപ്ലീറ്റ് നഴ്സിങ്, ജനറൽ നഴ്സിങ് ഡിപ്ലോമ എന്നിങ്ങനെ കോഴ്സുകൾ തുടങ്ങാനാണ് പദ്ധതി. ആദ്യ രണ്ട് കോഴ്സുകളുടെ കാലാവധി നാലും ശേഷിച്ച രണ്ടു കോഴ്സുകളുടെ കാലാവധി രണ്ടു വർഷവുമായിരിക്കും. ബാച്ച്‌ലർ ഡിഗ്രിക്കുശേഷം ഒരു വർഷത്തെ സ്പെഷ്യലൈസ്ഡ് കോഴ്സും ഉണ്ടാകും.
അംഗീകൃത നിലവാരമനുസരിച്ച് പ്രവർത്തിക്കാവുന്ന സ്വദേശി നഴ്സുമാരെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. ആഗോള വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പാഠ്യപദ്ധതികൾ ഉൾപ്പെടുത്തിയാകും പരിശീലനം. നഴ്സിങ് പഠനത്തിന് സ്വദേശികളെ ആകർഷിക്കുന്നതിന് ഉയർന്ന തോതിലുള്ള സ്കോളർഷിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേസമയം സ്വദേശി നഴ്സുമാരുടെ വരവ് മേഖലയിലെ വിദേശ നഴ്സുമാരുടെ ജോലി സാധ്യതയ്ക്ക് മങ്ങലേല്‍ക്കും. ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യക്കാരെയാണ് തീരുമാനം കൂടുതല്‍ ബാധിക്കുക.
Advertisement